തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. ഒഴിവിന് ആനുപാതികമായി പട്ടിക തയ്യാറാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനായി ജസ്റ്റിസ് ദിനേശൻ കമ്മീഷൻറെ ശുപാർശ പരിശോധിക്കും ഇതനുസരിച്ചായിരിക്കും തുടർ നടപടികൾ ഉണ്ടാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ ഒഴിവുകളേക്കാൾ കൂടുതൽ പെരെ ഉൾപ്പെടുത്തുന്നതാണ് അനഭിലഷണീയം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒാരോ ജീവനക്കാരൻറെയും വിരമിക്കൽ തീയ്യതി പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി റാങ്ക് പട്ടികകൾ സംബന്ധിച്ച് വിവാദങ്ങളാണ് പതിവ്.


ALSO READ: PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


 

 

പട്ടികകൾ കാലാവധി കഴിയുന്നതോടെ നിരവധി പേരുടെ അവസരമാണ് നഷ്ടമാവുന്നത്. ഇതിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും വരെ പതിവാണ്.ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക് പട്ടിക സംബന്ധിച്ചുണ്ടായ വിവാദങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.


ALSO READ: PSC Rank List : 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും


കഴിഞ്ഞ  ആഴ്ചയാണ് ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവർക്ക് ഇനിയൊരവസരം ഉണ്ടാകില്ല. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.