തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ കോട്ടയം തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം. ഇടുക്കി ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ വ്യാപക നാശം. മൂന്നാറിലും ദേവികുളത്തും ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് രണ്ടു വീടുകൾ തകർന്നു. എം ജി കോളനിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുമാറിൻ്റെ ഭാര്യ മാല [42] ണ് മരിച്ചത്. മകളുടെ നിലവിളിക്കേട്ട് എത്തിയ പ്രദേശവാസികൾ മാലയെ അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലു രക്ഷിക്കാൻ കഴിഞ്ഞില്ല. 


ALSO READ: അടിമാലിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്


മണ്ണിടിച്ചൽ വ്യാപകമായതോടെ മൂന്നാറിൽ ദുരിതാശ്വാസ കുബുകൾ തുറന്നു. 12 പേരെ ക്യാബിലേക്ക് മാറ്റി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ് വർക്സ് ശലാശയത്തിൻ്റെ ഷട്ടർ തുറന്നു. കല്ലാറൂട്ടി പ്ലാമല ഡാമുകളുടെ ഷട്ടറുകൾ തുറന്നു.  മഴ ശക്തമായതോടെ ദേവികുളം താലൂക്കിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. പല ഭാഗങ്ങളിലും ശക്തമായ മഴയിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂന്നാറിൽ 24 മണിക്കൂറിൽ ലഭിച്ചത് 108 സെമീ മഴയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.