തിരുവനന്തപുരം: കോവളത്ത് വഴിയാത്രക്കാരി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു. ബൈക്ക് റേസിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് സ്ഥീരികരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ്‌ പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ റേസിങ്ങ് നടക്കാറില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. കോവളം വാഴമുട്ടത്താണ് വഴിയാത്രക്കാരി ബൈക്കിടിച്ച് മരിച്ചത്. വാഴമുട്ടം പനത്തുറ സ്വദേശി സന്ധ്യയാണ് മരിച്ചത്. ഇവർ റോഡ് മുറിച്ചുകടക്കവേയാണ് അപകടം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനും മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സന്ധ്യ റോഡ് മുറിച്ചുകടക്കവേ അമിതവേ​ഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.


Also Read: Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു


 


അതേസമയം സംസഥാനത്ത് ബൈക്ക് റേസിങ് നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.