ളാഹയിൽ ശബരിമല തീ‍ർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം ഉണ്ടായ സാഹചര്യത്തിൽ ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകരെ വഴി തിരിച്ച് വിടും. നിർദ്ദേശങ്ങൾ അനുസരിച്ച് പത്തനംതിട്ടയിൽ നിന്നെത്തുന്ന വണ്ടികൾ പുതുക്കടയിൽ നിന്ന് തിരിച്ച് വിടും. ഈ വാഹനങ്ങൾക്ക് മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകാം. അതേസമയം ശബരിമലയിൽ നിന്ന് തിരികെയെത്തുന്നവർ സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘത്തിന്റെ വാഹനമാണ് ളാഹയിൽ മറിഞ്ഞത്. അപകടത്തെ തുടർന്ന് 18 പേര്‍ക്ക് പരുക്കേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ന്, ഒക്ടോബർ 19 ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്.  ളാഹ വിളക്ക് മാടത്തിന് സമീപം വനമേഘലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബസ് ക്രാഷ് ഗാർഡിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ആകെ 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.  റോഡിൽ വെളിച്ചക്കുറവുണ്ടായത് രക്ഷാ പ്രവർത്തനത്തിനും തടസമായിരുന്നു, ആദ്യം മറ്റ് വാഹനങ്ങളിലെത്തിയ അയ്യപ്പഭക്തരാണ് രക്ഷാപ്രവർത്തനം നടത്തിയത്.  നിസാര  പരിക്കേറ്റവരെ പെരുന്നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി.  അപകടത്തിൽ പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ തന്നെ മൂന്ന് പേരുടെ ആരോഗ്യ നില വളരെ ഗുരുതരമാണ്. 


ALSO READ: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു: 18 പേർക്ക് പരിക്ക്


അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആന്ധ്ര സ്വദേശി  എട്ടു വയസുള്ള മണികണ്ഠനെ വെന്റിലേറ്ററിലേക്ക് മാറ്റി.  ഇന്ന് രാവിലെ 10 മണിക്കാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ   മണികണ്ഠനേയും33വയസുള്ള രാജശേഖരനെയും കോട്ടയത്ത് എത്തിച്ചത്. കുട്ടിയുടെ അന്തരികാവയവങ്ങൾക്കാണ് പരിക്കേറ്റിരിക്കുന്നത്. മണികണ്ഠന്റെ  രളിന് ക്ഷതമേറ്റിട്ടുണ്ട്, നട്ടെല്ലിനും പരുക്കുണ്ട്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. സാര  പരിക്കേറ്റവരെ പെരുന്നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.  അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം നടക്കുകയാണ്. രണ്ട് ക്രെയിനുകളും ഒരു ജെ.സി.ബിയും ഉപയോഗിച്ചാണ് ബസ് മാറ്റാൻ ശ്രമിക്കുന്നത്.


ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.