കൊച്ചി:  എം ശിവശങ്കറിന്റെ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും.  സ്വർണക്കടത്ത്, കള്ളപ്പണ കേസുകളിലാണ് എം ശിവശങ്കർ ജാമ്യാപേക്ഷകൾ നൽകിയിരിക്കുന്നത്.  ഇഡി കേസിൽ സ്വാഭാവിക ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും കസ്റ്റംസ് കേസിൽ എറണാകുളം സിജെഎം കോടതിയേയുമാണ് ശിവശങ്കർ സമീപിച്ചിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ഇഡി കേസിൽ ഹൈക്കോടതിയിലും ശിവശങ്കർ (M. Shankar) ജാമ്യഹർജി നൽകിയിട്ടുണ്ട്.  എറണാകുളം ജില്ലാ പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ശിവശങ്കർ സൂചിപ്പിക്കുന്നത് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വാങ്ങാതെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തനിക്കെതിരെ ഇഡി കുറ്റപത്രം (Chargesheet) സമർപ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അത് നിലനിൽക്കില്ലെന്നും മാത്രമല്ല അപൂർണമായ ഈ കുറ്റപത്രം റദ്ദാക്കി തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ്.   


Also Read: Dollar Smuggling Case: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി


ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതിയിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കർ അറസ്റ്റിലായിരിക്കുന്നതെന്നും കള്ളപ്പണക്കേസിൽ (Dollar Smuggling Case) മുൻകൂർ പ്രോസിക്യൂഷൻ അനുമതി വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഇന്ന് ഇഡി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്. 


സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ (Gold Smuggling Case) തന്നെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുമ്പോഴും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ജാമ്യഹർജി നൽകിയിരിക്കുന്നത്. ഇന്ന് ഈ ഹർജിയും കോടതി പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിൽ നവംബർ 24 നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.