കൊച്ചി: ആലുവയിൽ ​ഗർഭിണിയെ മർദിച്ച കേസിലെ ഒന്നാംപ്രതി (Main accused) ജൗഹർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവാണ് അറസ്റ്റിലായ ജൗഹർ. ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണ് സഹൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനെയാണ് ക്രൂരമായി മർദിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ റൂറൽ എസ്പി (Rural SP) അനുമതി നൽകിയിരുന്നു.


ALSO READ: Dowry Cases Kerala: സ്ത്രീധനപ്രശ്നങ്ങള്‍, നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 154 പരാതികള്‍


കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജൗഹറിന്റെയും നഹ്ലത്തിന്റെയും വിവാഹം. തുടർന്ന് ഭർത‍ൃവീട്ടുകാർ സ്ത്രീധനത്തിന്റെ (Dowry) പേരിൽ യുവതിയെ ക്രൂരമായി പീ‍ഡിപ്പിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിയ നഹ്ലത്തിന്റെ പിതാവ് സലിമിനെയും മർദിച്ചു. ജൗഹറും സുഹൃത്തുക്കളും ചേർന്നാണ് സലിമിനെ മർദിച്ചത്.


യുവതിയുടെ ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക