പാലക്കാട്: ആത്മഹത്യാ ഭീഷണി മുഴക്കി രണ്ട് കുട്ടികളുമായി വനത്തിൽ കയറിയ യുവാവ് ഇന്നലെ രാത്രിയോടെ തന്നെ തിരിച്ചെത്തി. അട്ടപ്പാടി ചിറ്റൂർ ഊരിലെ ശ്രീകാന്ത് ആണ് മൂന്നു വയസുള്ള കുഞ്ഞുമായി തിരിച്ചെത്തിയത്. അഗളി പോലീസ് വനത്തിൽ തിരച്ചിൽ തുടരവെയാണ് ഇയാൾ തിരികെ വന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ശ്രീകാന്ത് രണ്ടു കുട്ടികളുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നാലെ പ്രദേശവാസികൾ 5 വയസുള്ള മൂത്ത കുട്ടിയെ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിൽ ആക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുവാവും ഭാര്യയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യുവാവ് മദ്യപിച്ച ശേഷം അങ്കണവാടിയിൽ എത്തി കുട്ടികളെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതിനാൽ അങ്കണവാടി ജീവനക്കാരിക്ക് സംശയം തോന്നി. കുട്ടികളെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ജീവനക്കാരി പറഞ്ഞെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഇയാൾ കുട്ടികളെയും കൊണ്ട് പോകുകയായിരുന്നു. 


Also Read: Custody death: പോലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ചു; മർദ്ദമേറ്റതായി ആരോപണം


യുവാവ് കുട്ടികളെയും കൂട്ടി പോയതിന് പിന്നാലെ ജീവനക്കാരി ആശാവർക്കർമാരെയും പോലീസിനെയും വിവരമറിയിച്ചു. ഇവർ തന്നെയാണ് യുവാവിനെ പിന്തുടർന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയുമായി യുവാവ് അഗളി വനത്തിലേയ്ക്ക് പോകുകയായിരുന്നു. പോലീസും നാട്ടുകാരും സംയുക്തമായാണ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയത്. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. 


Heavy Rain: തൃശൂരിന് പിന്നാലെ കൊച്ചിയിലും കാറ്റും മഴയും ശക്തം; വ്യാപക നാശനഷ്ടം


കൊച്ചി: തൃശൂരിന് പിന്നാലെ കൊച്ചിയിലും ശക്തമായ മഴയും കാറ്റും. അങ്കമാലിയടക്കമുള്ള മേഖലകളിലാണ് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായത്. തൃശൂരിലും കൊച്ചിയിലും കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ തൃശൂരിൽ കനത്ത മഴയ്ക്കൊപ്പം മിന്നൽ ചുഴലിയും ഉണ്ടായി.


തൃശൂരിൽ കൊടകര, വെള്ളിക്കുളങ്ങര പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയും ശക്തമായ മഴയും ഉണ്ടായത്. കനത്തമഴയെ തുടർന്ന് വാഴകൃഷിയിൽ വലിയ നഷ്ടം നേരിട്ടു. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റ് വീശിയിരുന്നു. കൊപ്ലിപ്പാടത്തുണ്ടായ ശക്തമായ കാറ്റിൽ ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു.


തൃശൂരിൽ മിന്നൽ ചുഴലിയും മഴയും മൂലം വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിക്കുളങ്ങര മേഖലയിൽ ആലിപ്പഴ വീഴ്ചയുമുണ്ടായി. അതേസമയം, അങ്കമാലിയിലും ശക്തമായ  കാറ്റും മഴയുമുണ്ടായി. ഇവിടെയും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.


വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.


മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.