തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക് തുടരുകയാണ്. റിപ്പോർട്ട് ചെയ്യാൻ രാവിലെ എത്തിയ മാധ്യമങ്ങൾക്ക് വലിയ തോതിലുള്ള വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. സംഭവത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സ്പീക്കർ. വാച്ച് ആന്റ് ​വാർഡിന് സംഭവിച്ച പിശകാണ് മാധ്യമങ്ങൾക്ക് വിലക്ക് വന്നതെന്നാണ് സ്പീക്കറുടെ വിശദീകരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഭയിൽ മാത്രമല്ല മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഓഫീസിലേക്ക് പോകാനും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. പിആർഡി ഔട്ട് മാത്രമാണ് മാധ്യമങ്ങൾക്ക് നൽകുന്നത്. അതിലും സഭയ്ക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ പിആർഡി നൽകിയിട്ടില്ല. ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. 


Also Read: Kerala Assembly Update: പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു


പ്രതിപക്ഷ ദൃശ്യങ്ങൾ ഒഴിവാക്കി ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രം നൽകിയ പിആർഡി നടപടിയിൽ വ്യാപക പരാതി ഉയർന്നു, ഇതോടെയാണ് സംഭവം അന്വേഷിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കിയത്. പിന്നീട് സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ അതിന് ശേഷവും ദൃശ്യങ്ങൾ എടുക്കാൻ മാധ്യമങ്ങളെ അനുവദിച്ചില്ല. 


പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായെത്തി. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം പ്രതിപക്ഷം അത് നിരസിച്ചു. തുടർന്ന് സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ താൽകാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.


അതിനിടെ നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പ് ഷർട്ടും മാസ്ക്കും ധരിച്ച് എത്തിയത്. 


Kerala Assembly Update: പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു


Kerala Assembly Update:  പതിനഞ്ചാം കേരള നിയസഭയുടെ അഞ്ചാം സമ്മേളനം ആരംഭിച്ച ആദ്യ  ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി സഭ.


പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് അല്‍പ സമയത്തേയ്ക്  സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ബഹളം ശക്തമായതിനെതുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.  ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ
പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുക്കളത്തില്‍ എത്തുകയായിരുന്നു.  എസ്എഫ്ഐ നടത്തിയ  ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.  


പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ  ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍,  പ്രതിപക്ഷം ഇത് വക വയ്ക്കാതെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.  ഇതോടെ സഭ പ്രക്ഷുബ്ധമായി, സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.


അതിനിടെ,  സഭ സമ്മേളനത്തിന്‍റെ ആദ്യ ദിവസം  കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്.  മുന്‍പ്  ഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് സഭയില്‍ എത്തിയത്.  


SFI കഴിഞ്ഞ ദിവസം  കോണ്‍ഗ്രസ്‌  MP രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഇതില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നില പാടുകളുമാണ്‌ പ്രതിഷേധത്തിന് വഴി തെളിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.