കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മോഡലിന്റെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നെന്ന് അമ്മ ഉമൈബ. ഷഹനയുടെ രണ്ട് ചെവികളിലും നീലിച്ച പാടുകളുണ്ട്. അടിച്ചതുപോലെയുള്ള പാടുകളാണ്. രണ്ട് കൈക്കും പൊട്ടലുണ്ട്. കഴുത്തിലും വിരലുകൾ അമർന്നതുപോലുള്ള പാടുകളുണ്ടെന്നും ഉമൈബ പറയുന്നു. പലദിവസങ്ങളിലും ഭക്ഷണം നൽകാറില്ലെന്ന് മകൾ പറയുമായിരുന്നെന്നും മകളെ കൊന്നുകളയുമെന്ന് ഭർത്താവ് സജാദ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഉമൈബ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാകാതെയാണ് ഷഹന പറമ്പിൽ ബസാറിൽ വാടക വീടെടുത്ത് താമസം മാറിയത്. എന്നാൽ ഇവിടെയും സജാദ് ഷഹനയെ പീഡിപ്പിക്കുന്നത് തുടർന്നുവെന്നാണ് ഉമൈബയും ബന്ധുക്കളും പറയുന്നത്. പോലീസിൽ പരാതി നൽകാൻ ഷഹന തുനിഞ്ഞെങ്കിലും സജാദിന്റെ സുഹൃത്തുക്കൾ പിന്തിരിപ്പിച്ചുവെന്നും ഷഹനയുടെ കുടുംബം പറയുന്നു. സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തി സജാദിനെ അറസ്റ്റ് ചെയ്തു. ഷഹനയും സജാദും താമസിച്ചിരുന്ന വീട്ടിൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്ന വസ്തുക്കളും കഞ്ചാവും കണ്ടെത്തി. ഇത് ലഹരിമരുന്നാണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി രാസ പരിശോധന നടത്തുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ പറഞ്ഞു. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.


ALSO READ: ഷഹനയും സജാതും തമ്മിൽ എന്നും വഴക്ക്: നാട്ടുകാർ എത്തിയാൽ പിന്നെ സ്നേഹം


ഷഹാന ഭർത്താവ്  സജാദിന്റെ മടിയില്‍ മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് വിവരമറിഞ്ഞെത്തിയ അയൽവാസികൾ പറയുന്നത്. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹനയെ പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ജനലഴിയിൽ തൂങ്ങിമരിച്ചെന്നാണ് സജാദ് നൽകിയ മൊഴി. എന്നാൽ, ഷഹനയെ കണ്ടത് സജാദിന്റെ മടിയിലായിരുന്നുവെന്ന്  വിവരമറിഞ്ഞെത്തിയ അയൽവാസികൾ പൊലീസിന് മൊഴി നൽകി.  മരണസമയത്ത് ഭർത്താവ്  സജാദ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ്  ഷഹനയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയത്. ഒന്നര വർഷം മുൻപാണ് സജാദും, ഷഹനയും തമ്മിലുള്ള വിവാഹം നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.