കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ചികിത്സ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യാനാണ് എത്തിയത്. പകരം നാവിന് ശസ്തരക്രിയ നട്തതിയ ഡോക്ടർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നുമാണ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. ഇത്തരത്തിൽ ഒരു അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി വാക്കാലെങ്കിലും കുട്ടിയുടെ മാതാപിതാക്കളോട് അത് പറയണമായിരുന്നുവെന്നും അത് ചെയ്യാതെ ശസ്ത്രക്രിയ നടത്തിയത് ‍ഡോക്ടറുടെ ഭാ​ഗത്തു നിന്ന് സംഭവിച്ച ​ഗുരുതരമായ വീഴ്ച്ചയാണെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 


ALSO READ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മന്ദിരം പണിത് സിപിഎം


ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൽ അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം ഉണ്ട്. ഇത്രനാൾ അദ്ദേഹം നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടി സ്വീകരിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. മെഡിക്കൽ കോളജ് എസിപി ലീവായ സാഹചര്യത്തിൽ കേസ് ടൗൺ എസിപിയാണ് അന്വേഷിക്കുന്നത്. മെഡിക്കൽ കോളജ് എസിപി ചാർജ് എടുത്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.