തിരുവനന്തപുരം: അരുവിക്കരയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അരുവിക്കര മുള്ളിലവിലന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതില്‍ അക്ഷയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടെന്ന് പറയുന്നതായാണ് വിവരം. ആത്മഹത്യാ കുറിപ്പിലെ മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കള്‍ അരുവിക്കര സ്റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മേര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് രേഷ്മയുടെ ഭര്‍ത്താവ് അക്ഷയ്. ഇവര്‍ തമ്മില്‍ പ്രണയ വിവാഹമായിരുന്നു. ജൂണ്‍ 12നാണ് ഇവരുടെ കല്യാണം നടന്നത്. 


ALSO READ: വിവാഹം കഴിഞ്ഞ് രണ്ട് മാസം; ഭർതൃ വീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ


ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ. ഇന്നലെ രാത്രി 11 വരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അക്ഷയ്‌യുടെ വീട്ടില്‍ ഉണ്ടായിരുന്നു. ആദ്യ ഓണമായതിനാല്‍ ഓണക്കോടിയുമായി വന്നതാണ് ഇവര്‍. മാതാപിതാക്കള്‍ പോയ ശേഷമാണ് ആത്മഹത്യ നടന്നത്. തങ്ങള്‍ പോയ ശേഷം എന്ത് സംഭവിച്ചു എന്നറിയണമെന്ന് മാതാപിതാക്കള്‍ പറയുന്നു. 


ഇന്ന് വെളുപ്പിന് 3 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് രേഷ്മ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസും നല്‍കുന്ന വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.