മലപ്പുറം: രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായതെന്ന് മന്ത്രി വ്യക്തമാക്കി. പുതുതായി നാല് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ അഞ്ച് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ സമ്പര്‍ക്ക പട്ടികയിൽ 472 പേരാണുള്ളത്. അതില്‍ 220 പേർ ഹൈ റിസ്ക് വിഭാ​ഗത്തിലാണ്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ നിപ അവലോകന യോഗം ചേർന്നു. മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി യോ​ഗത്തിൽ പങ്കെടുത്തു.


നിപ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ആരോഗ്യ പ്രവര്‍ത്തകർ നടത്തിവന്ന ഭവന സന്ദര്‍ശനം പൂര്‍ത്തിയായി.


ALSO READ: എമിസിസുമാബ് ചികിത്സ എന്താണ്? ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം


1477 വീടുകളിലാണ് ഇന്നലെ സന്ദര്‍ശനം നടത്തിയത്. ഇതുവരെ ആകെ 27,908 വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി. സമ്പര്‍ക്കപ്പട്ടികയിലുള്ളവർ ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.


21 ദിവസമാണ് ഐസോലേഷന്‍ പിരീഡ്. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാർ​ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.