മലപ്പുറം: പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന് നിപയെന്ന് സംശയം. 23കാരനായ യുവാവ് പനി ബാധിച്ചാണ് മരിച്ചത്. സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. ഈ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്തംബർ ഒമ്പതിനാണ് യുവാവ് മരിച്ചത്. പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് യുവാവ് മരിച്ചത്. സാംപിൾ ഇന്നലെയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. മൈക്രോബയോളജി വിഭാ​ഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവായി. തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു.


മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയാണ് യുവാവ്. ബെം​ഗളൂരുവിൽ പഠിക്കുകയായിരുന്നു. കാലിന് അസുഖത്തെ തുടർന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ പനി ബാധിച്ചു. പനി മാറാതെ വന്നതോടെ പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 


ALSO READ: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഇതുവരെ രോ​ഗം ബാധിച്ചത് 47 പേർക്ക്


പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല യോ​ഗം ചേരുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്ക വിവരങ്ങളും ആരോ​ഗ്യവകുപ്പ് പരിശോധിക്കുകയാണ്. യുവാവിന് പനിക്കൊപ്പം ഛർദ്ദിയും ഉണ്ടായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും ചികിത്സയ്ക്കായി യുവാവിനെ കൊണ്ടുപോയിരുന്നു.


എന്നാൽ രോ​ഗം കുറയാതെ വന്നതോടെ പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പർക്കം പുലർത്തിയ സഹോദരിയെയും സുഹൃത്തിനെയും ആരോ​ഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട് സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.