തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കോൺ​ഗ്രസ്സുകാരെക്കുറിച്ച് പോസ്റ്റുമായി ബിജെപി നേതാവ് പത്മജ. കോൺഗ്രസിനെ തൃശ്ശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നുവെന്നും. ആ പാർട്ടിയെ നശിപ്പിച്ച ഒരു ആൾ മാത്രമേ പുറത്തു പോകുന്നുള്ളൂ അദ്ദേഹത്തെ കുറിച്ച് ആരും വിഷമിക്കേണ്ട. അദ്ദേഹം ഏറ്റവും ഉയർന്ന പോസ്റ്റിൽ എത്തും .ആതാണ് ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം  


തൃശ്ശൂരിലെ രസകരമായ കാഴ്ചകൾ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി. ഇത് മുറിവിന് ഒരു മരുന്ന് പോലും വെക്കാൻ ശ്രമിച്ചിട്ടില്ല .ആ പാർട്ടിയെ രക്ഷപ്പെടുത്താൻ ആർക്കും താല്പര്യം ഇല്ല എന്ന് മനസ്സിലായി. നല്ല കാര്യം. ആ പാർട്ടിയെ നശിപ്പിച്ച ഒരു ആൾ മാത്രമേ പുറത്തു പോകുന്നുള്ളൂ  അദ്ദേഹത്തെ കുറിച്ച് ആരും വിഷമിക്കേണ്ട. അദ്ദേഹം ഏറ്റവും ഉയർന്ന പോസ്റ്റിൽ എത്തും .ആതാണ് ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ.


ALSO READ: നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി


ഇനി കോൺഗ്രസിനെ തൃശ്ശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നു. അതു കൊണ്ട് തൃശ്ശൂരിലെ കോൺഗ്രസിനെ പറ്റി ഒരു പോസ്റ്റും ഇടാൻ ആഗ്രഹിക്കുന്നില്ല ഇത് ഞാൻ അവരെ പറ്റി ഇടുന്ന അവസാനത്തെ പോസ്റ്റ്‌ ആയിരിക്കും. ഏതായാലും ഇതാണ് കെപിസിസി യുടെ തീരുമാനം എങ്കിൽ ഈ പാർട്ടിയുടെ ചരമ ഗീതം പാടാൻ എല്ലാ പ്രവർത്തകരും തയ്യാറായിരിക്കണം. തൃശ്ശൂരിൽ നിന്നുള്ള ഒരു നേതാവ് പോലും ഇല്ലാതായി അല്ലെ ചാർജ് കൈ മാറാൻ ?അതും പുറത്തു നിന്ന് ഒരു ആൾ വേണ്ടി വന്നു .എന്തൊരു ഗതികേട്? ( എന്തായാലും ചീത്ത വിളികൾ മൊത്തമായും ചില്ലറ ആയും പ്രതീക്ഷിക്കുന്നു ).



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.