പാലക്കാട്: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ചാലക്കുടിപ്പുഴയിൽ ഒഴുക്ക് ശക്തമായി.  പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ ഒന്നിന് തകരാർ സംഭവിച്ചതോടെയാണ് അനിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ള ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ ൺമയി ജോഷി ശശാങ്ക് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പറമ്പിക്കുളം ഡാമിൽ നിന്നുള്ള വെള്ളം എത്തിയതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി  ജലനിരപ്പിലെത്തി. മൂന്ന് ഷട്ടറുകളിൽ മധ്യ ഭാഗത്തുള്ള ഷട്ടറാണ് തകർന്നത്. ഇത് അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തകരാർ പരിഹരിക്കാൻ തമിഴ്നാട്ടിലെ സാങ്കേതിക വിദഗ്ധർ എത്തണം. തകരാർ പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.



ALSO READ: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; ഒരു ഷട്ടർ തനിയെ തുറന്നു, ചാലക്കുടി പുഴയുടെ തീരത്ത് ജാ​ഗ്രത നിർദേശം


ഇന്ന് പുലർച്ചെയാണ് ഷട്ടർ തകരാറിലായത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഷട്ടറിൽ നിന്ന് വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു. തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.


തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഷട്ടർ തകരാർ പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. പാലക്കാട്  മുതലമടയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒരു മാസം മുമ്പ് മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റർ വീതം തുറന്നിരുന്നു. 1825 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.


ALSO READ: Kerala Rain: അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ചാലക്കുടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പറമ്പിക്കുളം ഡാമിൽ നിന്നെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലും എത്തും. നിശ്ചിത അളവില്‍ കൂടുതൽ വെള്ളം എത്തുന്നത് പെരിങ്ങൽക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാൽ, പെരിങ്ങൽക്കുത്ത് ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഘട്ടം ഘട്ടമായി തുറന്നിരുന്നു.


ചാലക്കുടിപ്പുഴയില്‍ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന് നിർദേശമുണ്ട്. സാങ്കേതികപ്പിഴവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കാനായില്ലെങ്കിൽ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് പറമ്പിക്കുളം ഡാമിൽ നിന്നാണ് വെള്ളം നൽകുന്നത്. കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.