Thiruvananthapuram : ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ (Poonch Encounter) വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ (Martyr H Vaishak) മൃതദേഹം തിരുവനന്തപുരത്തെത്തി. രാത്രി 8.30ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവന്തപുരം എയർപ്പോർട്ടിലെത്തിച്ച വൈശാഖിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.എൻ ബാലഗോപാൽ ഏറ്റവാങ്ങി. തുടർന്ന് നാളെ രാവിലെയോടെ മൃതദേഹം സൈനികന്റെ ജന്മാനാടായ കൊട്ടക്കാരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും


COMMERCIAL BREAK
SCROLL TO CONTINUE READING


ഇന്ന് സംസ്കാരം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സങ്കേതിക പരമായ ചില കാരണങ്ങളാണ് മൃതദേഹം ഇന്ന് വൈകി കേരളത്തിൽ എത്തിക്കുന്നത്. മൃതദേഹം തിരുവന്തപുരം എത്തിച്ചതിന് ശേഷം ആഭ്യന്തര വിമാനത്താവളത്തിന് സമീപ കാർ പാർക്കിങിൽ വീരമൃത്യു വരിച്ച സൈനികൻ ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും.


ALSO READ : Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു


പാങ്ങോട്  മിലിട്ടറി ക്യാമ്പിൽ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു പോകും. കൊട്ടാരക്കര തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് ഒാടനവട്ടം കുടവട്ടൂർ എൽപി സ്കൂളിൽ പൊതു ദർശനത്തിന് വെയ്ക്കും.  തുടർന്ന് സൈന്യത്തിൻറെ എല്ലാ ബഹുമതികളോടും കൂടി വീട്ടുവളപ്പിൽ മൃതദേഹം സംസ്കാരിക്കും.


ഒക്ടോബർ 11 തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മുകശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിലാണ് വെടിവെയ്പ്പുണ്ടായത്. വൈശാഖ് അടക്കം അഞ്ച് സൈനീകരാണ് വീരമൃത്യു വരിച്ചത്.


ALSO READ : Jammu Kashmir Encounter : കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും


വൈശാഖിൻറെ ജന്മനാടായ കൊല്ലം ഒാടനവട്ടം ശിൽപ്പായത്തിലെ വീട്ടിലേക്ക് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. 24 കാരനായ വൈശാഖ് 2017-ലാണ് സൈന്യത്തിൻറെ മെക്കനൈസ്ഡ് ഇൻഫൻട്രിയുടെ (Mechanised Infantry) ഭാഗമായത്.


ALSO READ : ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സേന; ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു; ഒരു ജവാന് പരിക്ക്


അവസാനമായി കഴിഞ്ഞ ഓണാവധിക്കാണ് വൈശാഖ് നാട്ടിൽ വന്നത്. പുതിയതായി പണിത വീട്ടിൽ താമസിച്ച ശേഷമായിരുന്നു മടക്കം. ഒടുവിൽ ഇനി വീട്ടിലേക്ക് അവസാനമായി വൈശാഖ് എത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.