Kottarakkkara : ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ (Poonch Encounter) വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ (Martyr H Vaishak) മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വൈശാഖിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.എൻ ബാലഗോപാലാണ് ഏറ്റവാങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി 8.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ  സൈനികന്റെ ജന്മാനാടായ കൊട്ടക്കാരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും. മൃതദേഹം തിരുവന്തപുരം എത്തിച്ചതിന് ശേഷം ആഭ്യന്തര വിമാനത്താവളത്തിന് സമീപ കാർ പാർക്കിങിൽ വീരമൃത്യു വരിച്ച സൈനികൻ ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു .


ALSO READ: Poonch Encounter Martyr Vaishak : സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു, സംസ്കാരം നാളെ


പാങ്ങോട്  മിലിട്ടറി ക്യാമ്പിൽ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായി ആണ് വീട്ടിലേക്ക് കൊണ്ടു പോകുന്നത്. കൊട്ടാരക്കര തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് ഒാടനവട്ടം കുടവട്ടൂർ എൽപി സ്കൂളിൽ പൊതു ദർശനത്തിന് വെയ്ക്കും.  തുടർന്ന് സൈന്യത്തിൻറെ എല്ലാ ബഹുമതികളോടും കൂടി വീട്ടുവളപ്പിൽ മൃതദേഹം സംസ്കാരിക്കും.


ALSO READ:  Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു


ഒക്ടോബർ 11 തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മുകശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിലാണ് വെടിവെയ്പ്പുണ്ടായത്. വൈശാഖ് അടക്കം അഞ്ച് സൈനീകരാണ് വീരമൃത്യു വരിച്ചത്. 24 കാരനായ വൈശാഖ് 2017-ലാണ് സൈന്യത്തിൻറെ മെക്കനൈസ്ഡ് ഇൻഫൻട്രിയുടെ (Mechanised Infantry) ഭാഗമായത്. 


ALSO READ:  Jammu Kashmir Encounter : കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും


അവസാനമായി കഴിഞ്ഞ ഓണാവധിക്കാണ് വൈശാഖ് നാട്ടിൽ വന്നത്. പുതിയതായി പണിത വീട്ടിൽ താമസിച്ച ശേഷമായിരുന്നു മടക്കം. ഒടുവിൽ ഇനി വീട്ടിലേക്ക് അവസാനമായി വൈശാഖ് എത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.