പാതയോരത്തെ കള്ളുഷാപ്പുകൾ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി
പാതയോരത്തെ കള്ളുഷാപ്പുകൾ മാറ്റി സ്ഥാപിക്കാനാകുമോ എന്ന് സുപ്രീം കോടതി കേരളത്തോട്.
ന്യൂഡല്‍ഹി: പാതയോരത്തെ കള്ളുഷാപ്പുകൾ മാറ്റി സ്ഥാപിക്കാനാകുമോ എന്ന് സുപ്രീം കോടതി കേരളത്തോട്.
ദേശീയപാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സംസ്ഥാനം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയിലുള്ള ഷാപ്പുകള്‍ക്ക് ഇളവ് വേണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. കള്ളുഷാപ്പുകള്‍ക്ക് ഇളവ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പിന്തുണച്ചിരുന്നു.