റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍
കൊലപാതകത്തിന് ശേഷം ഇയാള്‍ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നിരുന്നു.
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ അലിഭായി എന്നറിയപ്പെടുന്ന സാലിഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടി കൂടിയത്. ഖത്തറില്‍ നിന്നാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ശേഷം ഇയാള്‍ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നിരുന്നു.
രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഖത്തറിലുള്ള സത്താറിന്‍റെ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്ന അലിഭായി ക്വട്ടേഷന്‍ ഏറ്റെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയാണ് അലിഭായ്.
അലിഭായ് കൂടി പിടിയിലായതോടെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു, സ്വാതി സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 27നാണ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ അക്രമികള്‍ വെട്ടിക്കൊന്നത്.