തിരുവനന്തപുരം: PS ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണമെന്ന് കോണ്‍ഗ്രസ്‌ നേതാവ്  രമേശ് ചെന്നിത്തല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹം ഇപ്പോൾ  BJP സംസ്ഥാന പ്രസിഡന്‍റല്ലെന്നും  ഗവർണർ ആണെന്നുമുള്ള  കാര്യം മറന്ന് പോകരുതെന്നും രമേശ് ചെന്നിത്തല (Ramesh Chennithala)  പറഞ്ഞു.  പാലാ ബിഷപ്പ്  നടത്തിയ നർകോട്ടിക് ജിഹാദ്  (Narcotic Jihad) പരാമര്‍ശത്തില്‍ പിതാവിനെ  പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള  (PS Sreedharan Pillai) രംഗത്തെത്തിയതാണ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് ആധാരം.


പാലാ ബിഷപ്പ്  പ്രകടിപ്പിച്ചത്  ക്രൈസ്തവസഭയുടെ  ആശങ്കയാണെന്നും  വിവാദമാക്കുന്നവര്‍ക്ക്  ദുരുദ്ദേശ്യമാണ് ഉള്ളതെന്നും   ഗോവ ഗവര്‍ണര്‍  PS ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടിരുന്നു.   താന്‍  പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സംസാരിച്ചതായും. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. 


Also Read: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത


പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  സെപ്റ്റംബര്‍ 8 ന് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗമാണ്  ഇപ്പോള്‍  വിവാദമായി മാറിയിരിയ്ക്കുന്നത്. 


ബിഷപ്പ്  നടത്തിയ നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിന്  പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തി.  പാലാ ബിഷപ്പ് (Mar Joseph Kallarangatt) പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് എന്നാണ് ചങ്ങനാശ്ശേരി ബിഷപ്പ്  വ്യക്തമാക്കിയത്.  കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കനത്ത ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Also Read: Narcotic Jihad: പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് ക്രൈസ്തവസഭയുടെ ആശങ്ക, വിവാദമാക്കുന്നവര്‍ക്ക് ദുരുദ്ദേശ്യം, ഗോവ ഗവര്‍ണര്‍ PS ശ്രീധരന്‍ പിള്ള


ബിഷപ്പ് നടത്തിയ നാർകോട്ടിക് ജിഹാദ്  പരാമർശം വിവാദമായതോടെ പരസ്യ പിന്തുണയുമായി  BJPയും  ചങ്ങനാശ്ശേരി അതിരൂപതയും ഒപ്പം  ചില ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്..   


വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി  പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ്.കെ മാണിയും രംഗത്ത് എത്തിയിട്ടുണ്ട്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും  ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിന്‍റെ  മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ്.കെ മാണി  വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക