കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായരുന്ന  എ സഹദേവൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതൃഭൂമി ദിനപത്രത്തില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. പാലക്കാട്‌ സ്വദേശിയായ സഹദേവന്‍ സ്ഥിരതാമസമാക്കിയത്‌ കോഴിക്കോടായിരുന്നു. പിന്നീട്‌ ഇന്ത്യാവിഷന്‍ ന്യൂസ്‌ ചാനലില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷനില്‍ ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി.  സഫാരി ചാനലിൽ വേൾഡ് വാർ-2 എന്ന പരിപാടിയുടെ അവതാരകനായും എത്തിയിരുന്നു.


24 ഫ്രെയിംസ്‌ എന്ന പേരില്‍ ലോകസിനിമകളെ പരിചയപ്പെടുത്തുന്ന സഹദേവന്റെ പരിപാടി ഏറെ വിജ്ഞാനപ്രദമായിരുന്നു. പിന്നീട്‌ മലയാള മനോരമയുടെ മീഡിയ സ്‌കൂളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ അധ്യാപകനായിരുന്നു.


 


മുഖ്യമന്ത്രി അനുശോചിച്ചു


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവൻ. പത്രമാധ്യത്തിൽ  തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ  കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും  വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 


ജേർണലിസം അധ്യാപകൻ എന്ന നിലയിൽ  വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ  വേറിട്ടുനിൽക്കുന്ന സഹദേവന്റെ  വിയോഗം മാധ്യമരംഗത്തിന്  വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.