തിരുവനന്തപുരം: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയിൽ നടിയെ പിന്തുണച്ച് റിമ കല്ലിങ്കൽ. വിജയ് ബാബുവിനെ എതിരായ പരാതിയിൽ നടിയെ പിന്തുണച്ച് ചലച്ചിത്ര മേഖലയിൽ നിന്ന് ആദ്യമായാണ് ഒരു വ്യക്തി പരസ്യമായി പ്രതകരിക്കുന്നത്. വിഷയത്തിൽ ഡബ്ല്യുസിസിയുടെ പ്രസ്താവനയും റിമ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ പിന്തുണച്ച് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും പങ്കുവച്ചത്. 'ഇതാണ് ഊള ബാബു, ബലാത്സം​ഗം അതിജീവിച്ചവരോട് ഊള ബാബു സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കും, ഊള ബാബുവിനെ പോലെ ആകരുത്' എന്നാണ് പോസ്റ്റിലെ വരികൾ. ഊള ബാബു എന്ന തലക്കെട്ടോടെയാണ് റിമ പോസ്റ്റ് പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ബലാത്സംഗ കേസിൽ വിജയ് ബാബു മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷാകർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. സിനിമയിൽ കൂടുതൽ അവസരത്തിന് വേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്ട്സ് അപ്പ് സന്ദേശങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും വിജയ് ബാബു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം വിജയ് ബാബു  കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. സിസിടിവി ദൃശ്യങ്ങൾ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതാണെന്ന് ഓരോ നിമിഷവും തെളിയുന്നുണ്ട്. കീഴടങ്ങാതെ നടന് മുന്നിൽ മറ്റ് വഴികളില്ലെന്നും കമ്മീഷണർ പറഞ്ഞു. ബം​ഗളൂരു വഴിയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 


ALSO READ: Vijay Babu Sexual Assault case: വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ


പീഡനക്കേസിൽ വിജയ് ബാബുവിനെതിരെ നിർണായക തെളിവുകൾ ശേഖരിച്ചെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് പോലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. 2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലങ്ങളിൽ വിജയ് ബാബു തന്നെ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.


മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നതടക്കമുള്ള ഭീഷണിയും തനിക്കുണ്ടായെന്നും നടി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. ഇതുവരെ പോലീസിന് ലഭിച്ച മൊഴികളെല്ലാം വിജയ് ബബുവിനെതിരെയുള്ള പരാതി സാധൂകരിക്കുന്നതാണെന്നാണ് വിവരം. ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. നിലവിൽ പീഡന പരാതിക്ക് പുറമെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസും വിജയ് ബാബുവിനെതിരെയുണ്ട്. വിജയ് ബാബുവിൻറെ ഫ്ലാറ്റിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.