നടി വീണ നായരും ആർജെ അമനും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിൽ ആദ്യം സ്ഥിരീകരണവുമായി എത്തിയത് വീണയായിരുന്നു. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നാൽ വേർപിരിഞ്ഞിട്ടില്ല എന്നായിരുന്നു വീണ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആർജെ അമൻ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്. ഞങ്ങൾ വേർപിരിഞ്ഞു എന്നാൽ മകന്റെ കാര്യത്തിൽ ഞാൻ അവന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നാണ് അമൻ അറിയിച്ചത്. ഇപ്പോഴിതാ ഈ വിവാഹമോചന വാർത്തകൾക്കിടയിൽ ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖം വൈറലായി മാറുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ അഭിമുഖം ചർച്ച ചെയ്യപ്പെടുകയാണ്. അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ...


COMMERCIAL BREAK
SCROLL TO CONTINUE READING

"2014 ജൂണ്‍ 21നായിരുന്നു വീണയുടേയും എന്റെയും വിവാഹം. 2011ലാണ് ആദ്യം ഫോണിലൂടെ ഞങ്ങൾ സംസാരിക്കുന്നത്. കുവൈറ്റില്‍ ആര്‍ജെയായി ജോലി ചെയ്യുന്നതിനിടയില്‍ റേഡിയോ ജോക്കിയായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഞാനായിരുന്നു. ഒരു സെലിബ്രിറ്റി ആര്‍ജെയെ വേണമായിരുന്നു. അപ്പോഴാണ് വീണയുടെ പേര് വന്നത്. അങ്ങനെയാണ് ഞാൻ വിളിച്ച് സംസാരിച്ചത്. ഞാന്‍ സ്വാതിയാണെന്ന് പറഞ്ഞപ്പോള്‍ സ്വാതി സുരേഷ് ഭൈമിയെന്നല്ലേ മുഴുവന്‍ പേര് എന്നായിരുന്നു വീണ തിരിച്ച് ചോദിച്ചത്. കോട്ടയം ജില്ലയില്‍ അഞ്ച് വര്‍ഷം കലാപ്രതിഭയായിരുന്നു ഞാൻ . എഞ്ചീനിയറിംഗാണ് ഞാൻ പഠിച്ചത്. പാട്ട് ഇപ്പോഴും കൂടെയുണ്ട്. കലയെ നിലനിർത്തി ജോലി ചെയ്യുന്നതാണ് വീണയ്ക്കിഷ്ടം. കണ്ണേട്ടനെ എന്നും കലാകാരനായി കാണണം, വേറൊരു പണിക്കും പോയേക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ലോകം അറിയപ്പെടുന്ന നല്ലൊരു ഗായകനായി കണ്ണേട്ടനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും വീണ അന്ന് പറഞ്ഞിരുന്നു.


ALSO READ: "ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ; ആ പട്ടി എവിടെ?"; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി


2012 ജനുവരി 12നായിരുന്നു ഞങ്ങള്‍ കണ്ടത്. ഞാനൊരു ബ്ലാക്ക് ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വീണയും അതേ കളറിലുള്ള ഡ്രസിലായിരുന്നു. അന്ന് മുഴുവനും ഞങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ ഉള്ളിലെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ ആദ്യം പറയാനായി തീരുമാനിക്കുകയായിരുന്നു. ഞാനൊരു പാട്ട് പാടുമ്പോള്‍ താളം കൊട്ടുന്ന ഒരാളെയായിരിക്കണം ഭാര്യയാക്കേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടുകാര്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഏറ്റവും നല്ല ഉപദേശങ്ങള്‍ തന്നയാള്‍ അവൾ തന്നെയാണ്. എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ നെഗറ്റീവ് വന്നാല്‍ വല്ലാതെ തളര്‍ന്നുപോവാറുണ്ടായിരുന്നു. അളിയാ കമോണ്‍, ഞാനില്ലേ കൂടെയെന്നാണ് വീണ പറയാറുള്ളത്. നല്ല ഹൈപ്പില്‍ നിന്നും പെട്ടെന്ന് താഴേക്ക് വീഴുന്ന തരത്തില്‍ ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെയൊക്കെ വല്ലാതെ വിഷമിക്കുമായിരുന്നു. വീണ വന്നതിന് ശേഷം അതില്ലാതെയായി." ഇതായിരുന്നു അന്ന് അഭിമുഖത്തിൽ ആർജെ അമൻ പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.