കൊച്ചി: ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തുകയാണ്. ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി നടത്തിയ പരിശോധനകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനങ്ങളോട് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് സംശയം ഉണ്ട്.


ALSO READ: Omicron COvid Variant : രാജ്യത്ത് ഒമിക്രോൺ ആശങ്ക തുടരുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം, പരിശോധന ഫലങ്ങൾ ഇന്നെത്തും


സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്  കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.


ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളോട് കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു.


ALSO READ: Omicron Maharashtra| രാജ്യത്തെ നാലാമത്തെ കേസ്, മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസ് വന്ന വഴി


ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ്  രോഗം സ്ഥീരീകരിച്ചത്. രാജ്യത്തെ നാലാമത്തെ ഒമിക്രോൺ രോഗബാധയാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇന്നലെ തന്നെ ഗുജറാത്തിലെ ജാം നഗറിൽ ഒരാൾക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. കർണ്ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.