കോട്ടയം: സിഎംഎസ് കോളേജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും ഏറ്റുമുട്ടലുണ്ടായി. കോളേജിനുള്ളില്‍ കലാപരിപാടി നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കര്‍മാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ഓടെയാണ് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോളേജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിക്കിടെ കെ എസ് യു പ്രവര്‍ത്തകര്‍ അവരുടെ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എസ് എഫ് ഐ പ്രവര്‍കര്‍ ആരോപിച്ചു. 


ALSO READ: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തക്കച്ചവടം; വൻ ക്രമക്കേടെന്ന് ആരോപണം


സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ആശുപത്രി പരിസരത്ത് വെച്ചും ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ കെ എസ് യു പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 125 പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. 


തിരുവനന്തപുരത്ത് ​ഗുണ്ടകളുടെ അഴിഞ്ഞാട്ടം; യുവാവിന്റെ ഫോൺ പിടിച്ചു വാങ്ങിയ ശേഷം തിരികെ നൽകാൻ കാലുപിടിപ്പിച്ചു


തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടി ഗുണ്ടകൾ. യുവാവിന്റെ ഫോൺ പിടിച്ചു വാങ്ങിയശേഷം തിരികെ നൽകാൻ കാലുപിടിപ്പിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് എയർപോർട്ട് ഡാനിയും സംഘവുമെന്ന് കണ്ടെത്തി. തുമ്പ സ്റ്റേഷൻ പരിധിയിൽ നടന്ന വിഷയത്തിൽ പൊലീസ് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


എയർപോർട്ട് ഡാനിയെന്ന ഗുണ്ടാ നേതാവാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഡാനി ഉൾപ്പെടുന്ന പത്തംഗ സംഘമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് വിവരം. തുമ്പ പൊലീസ് സ്റ്റേഷനിൽ പരിധിയിൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 


പ്രതിയെന്ന് പറയുന്നയാൾ ഇതിനു മുമ്പും അനന്തപുരി ആശുപത്രിക്ക് സമീപത്ത് വെച്ച് യുവാവിനെ മർദ്ദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോൺ തട്ടിയെടുത്തു. തട്ടിയെടുത്ത ഫോൺ തിരികെ നൽകണമെങ്കിൽ കാലു പിടിക്കണമെന്ന് ഗുണ്ടാ നേതാവ് യുവാവിനോട് ആക്രോശിച്ചു. പിന്നീട് യുവാവിനെ കൊണ്ട് ഗുണ്ടാ നേതാവിന്റെ കാല് ബലമായി പിടിപ്പിച്ചുവെന്നും പറയുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി. പൊലീസിനെ പോലും വെല്ലുവിളിക്കുന്ന തരത്തിൽ ഗുണ്ടകൾ തലസ്ഥാനത്ത് അഴിഞ്ഞാടുന്നത് ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിന്‍റെ ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.