എറണാകുളം: വീടിന് സമീപത്ത് നിന്നും അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ദൃശ്യം മൊബൈലിൽ പകർത്തിയെ പെൺകുട്ടിയെ സ്ഥലം ഉടമ മർദ്ദിച്ചതായി പരാതി. വീടിന് ഭീഷണി ഉള്ളതിനാൽ സമീപത്ത് നിന്നും മണ്ണെടുക്കരുത് എന്ന നിർദേശം നിലനിൽക്കെയാണ് സ്ഥലം ഉടമ മണ്ണെടുക്കാൻ ശ്രമിച്ചത്. ലാലു എന്നയാളുടെ മകൾ അക്ഷയക്കാണ് അൻസാർ എന്നയാളുടെ മർദ്ദനമേറ്റത്. പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാലുവിന്റെ വീടിന് സമീപത്ത് നിന്നും അൻസാർ അനധികൃതമായി പലതവണ മണ്ണെടുത്തിരുന്നു. ലാലുവിന്റെ സമീപവാസി ഇതുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. വീണ്ടും മണ്ണെടുക്കുകയാണെങ്കിൽ പോലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ലാലുവും ഭാര്യയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അൻസാർ ജെസിബിയും ടിപ്പറുമായി വന്ന് മണ്ണെടുക്കാൻ ശ്രമിച്ചത്. 


Also Read: Viral Video: 500 രൂപയ്ക്കായി എടിഎമ്മിൽ കയറി, ലഭിച്ചത് 2500 രൂപ; പിന്നീട് സംഭവിച്ചത്...


തുടർന്ന് ലാലുവിന്റെ മകൾ അക്ഷയ ഇതിന്റെ ദൃശ്യം പകർത്താനായി ചെന്നു. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ അക്ഷയയുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. പരാതിയിൽ പോലീസ് അൻസാർ എന്നയാൾക്കെതിരെ കേസെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.