കൊച്ചി: സരിത എസ്.നായര്‍ക്ക് അറസ്റ്റ് വാറന്റ്.  സോളാർ കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനാണ് സരിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. മുന്‍പ് പല തവണ കമ്മീഷന്‍ സരിതയെ താക്കീത് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പലതവണ കമ്മീഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സരിത ഒഴികഴിവുകൾ പറഞ്ഞ് ഹാജരായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ഹാജരാകാത്തത് എന്നാണ് സരിത കാരണം ബോധിപ്പിച്ചിരുന്നത്. ഇന്നും മൊഴി നൽകാൻ എത്താൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീണ്ടും ഹാജരായില്ല.   ഇതേതുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.


നേരത്തെ, ക്രോസ് വിസ്താരത്തിനു ഹാജരാകില്ലെങ്കിൽ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ജി. ശിവരാജൻ സരിതയുടെ അഭിഭാഷകനെ  അറിയിച്ചിരുന്നു. ഫോണ്‍ വഴി സരിതയെ ഉടൻ ഈ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അഭിഭാഷകൻ സരിതയെ ഫോണിൽ വിളിച്ചു. വിസ്താരത്തിനു ഹാജരാകാൻ പരമാവധി ശ്രമിക്കുമെന്നു സരിത പറഞ്ഞതായി അഭിഭാഷകൻ കമ്മിഷനെ അറിയിച്ചിരുന്നു.