കലയെയും സംസ്കാരത്തെയും സങ്കുചിതമായ കാഴച്ചപ്പാടിലൂടെ നോക്കിക്കാണുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ,പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഹേമന്തം 22ന് ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമന്തം 22ന്റെ രണ്ടാം ദിവസം സ്നേഹത്തിന്റെ ഇന്ദ്രജാലം എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്നേഹത്തിൽ ഇന്ദ്രജാലങ്ങൾ ഇല്ലെന്നും സ്നേഹം തന്നെ ഇന്ദ്രജാലമാണെന്നും പറഞ്ഞ അദ്ദേഹം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്ലാനറ്റിലൂടെ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പരിപാടികളുടെ ഉദ്ഘാടനം സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍  മധുപാല്‍ നിർവഹിച്ചു. 


അടച്ചുപൂട്ടപ്പെട്ട കാലത്തിന് ശേഷം സർഗാത്മക രംഗത്ത് ആരംഭിച്ച വസന്തത്തിന്റെ തുടർച്ചയാണ് ഹേമന്തം 22 എന്ന് മധുപാൽ അഭിപ്രായപ്പെട്ടു. മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗോപിനാഥ് മുതുകാടിന് ഉപഹാരം സമ്മാനിച്ചു. ഉദ്ഘാടനച്ചടങ്ങിൽ  സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അധ്യക്ഷനായി. ഭരണസമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് എന്‍. ശ്രീകാന്തും അശ്വതിയും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറി.


ഹേമന്തം 22ന്റെ മൂന്നാം ദിവസമായ ഇന്ന് കലയുടെ മഴവില്ല് മാനവികതയുടെയും എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തുന്ന പ്രഭാഷണമാണ് പ്രധാന ആകർഷണം. മൂന്നാം ദിവസത്തെ പരിപാടികളുടെ  ഉദ്ഘാടനം  വൈകുന്നേരം 5.30ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ നിര്‍വഹിക്കും.  തുടര്‍ന്ന് 6.30ന് ആലപ്പുഴ ശ്രീകുമാര്‍ ഫൗണ്ടേഷന്‍ പഞ്ചരത്ന കീര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.