തൃശ്ശൂ‍‍‍ർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി തൃശ്ശൂരിൽ സ്ഥാനാർത്ഥിയായിരുന്ന സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം അം​ഗീകരിക്കാനാവില്ലെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഇടപെടലും ​ഗൂഢാലോചനയുമുണ്ടായെന്നും അദ്ദേ​ഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല, 1200 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അതിനാൽ കാര്യം വ്യക്തമായി മനസ്സിലാക്കാതെ പറയാനാകില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. ഒരു കമ്മീഷൻ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Read Also: സിദ്ധിഖിന് പിടിവീഴും; ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം


തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്നാണ് എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നമുണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിൽ കമ്മീഷണർക്ക് വീഴ്ച പറ്റിയെന്നും അട്ടിമറിയോ ​ഗൂഢോലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


അന്വേഷണത്തിന് ഉത്തരവിട്ട് അഞ്ചുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 21നാണ് തൃശ്ശൂർ പൂരവുമായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.