തിരുവനന്തപുരം: 35 വർഷം മുമ്പ് പെരുമാതുറ സ്വദേശി നാസർ പ്രവാസലോകത്ത് വച്ച് ലൂഷ്യസിൻറെ കയ്യിൽ നിന്ന് വാങ്ങിയ കടം വീട്ടാനുള്ള മകൻ്റെ കാത്തിരിപ്പ് വൈകും. നാസര്‍ പിതാവിന് കടം നല്‍കിയ സുഹൃത്തിനെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിയെങ്കിലും അവര്‍ പണം വാങ്ങാൻ തയ്യാറായിട്ടില്ല. കുടുംബാംഗങ്ങൾ എല്ലാവരുമായി ആലോചിച്ച ശേഷം തീരുമാനം  അറിയിക്കാമെന്നാണ് പരവൂരിലെ വീട്ടുകാര്‍ നാസറിനെ അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോരുമില്ലാതിരുന്ന പ്രവാസ കാലത്ത് പിതാവിന് പണം കടമായി നല്‍കി കൈത്താങ്ങായ ലൂഷ്യസിനെ തിരിഞ്ഞ് പരസ്യം നല്‍കിയതോടെയാണ് നാസറിന്റെ അന്വേഷണം തുടങ്ങിയത്.  മരിക്കുന്നതിന് മുന്‍പ് പിതാവ് അബ്ദുല്ല പറഞ്ഞ ആഗ്രഹമെന്ന നിലയിലായിരുന്നു നാസറിന്റെ അന്വേഷണം. കൊല്ലം പരവൂരിലുണ്ട് ബാപ്പയുടെ സുഹൃത്ത് ലൂഷ്യസെന്ന് കണ്ടെത്തി. നാസര്‍ ആ വീട് അന്വേഷിച്ച് പണവുമായെത്തി. 


പക്ഷെ അവര്‍ വാങ്ങിയില്ല.ലൂഷ്യസ് മരിച്ചുപോയി. ഭാര്യ കണ്ണിന്റെ ചികിത്സക്ക് ആശുപത്രിയിലാണ്. അമ്മ ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം ബന്ധുക്കളുമായെല്ലാം ആലോചിച്ച ശേഷം പണം വാങ്ങുന്നതില്‍ തീരുമാനം അറിയിക്കാമെന്നാണ് പരവൂരിലെ കുടുംബത്തിന്റെ നിലപാട്. 35 വര്‍ഷം മുന്‍പ് 1800 രൂപയാണ് കടം നല്‍കിയതെങ്കിലും അത്രയുമല്ല നാസര്‍ മടക്കി നല്‍കുന്നത്. അന്നത്തെ ആ തുകയ്ക്കുള്ള സ്വര്‍ണത്തിന് ഇന്ന് എത്ര വിലയാണോ അത്രയും മടക്കി നല്‍കണമെന്നാണ് വിശ്വാസപ്രകാരമുള്ള നാസറുടെ ആഗ്രഹം.


പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മക്കളുടെ വാര്‍ത്ത അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 1980 കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ തന്റെ പിതാവിനൊപ്പം കഴിഞ്ഞിരുന്ന ലൂഷ്യസ്  എന്നയാളില്‍ നിന്നും ലഭിച്ച ധനസഹായത്തിന്റെ കടം വീട്ടാനായിരുന്നു നാസര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. 


എന്നാല്‍, ലൂഷ്യസാണെന്ന് അവകാശപ്പെട്ട് അഞ്ച് പേർ നേരത്തെ കുടുംബത്തെ തേടിയെത്തിയിരുന്നു. ഇതില്‍ നാല് പേര്‍ മരണപ്പെട്ടു. ഇവരുടെ ബന്ധുക്കളാണ് എത്തിയത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാളും അവകാശവാദവുമായി രംഗത്തെത്തി. ഇതോടെ നാസര്‍ വെട്ടിലായി. ഒടുവില്‍ ഏറെ പ്രയത്‌നത്തിനുശേഷമാണ് യഥാര്‍ത്ഥ ലൂഷ്യസിനെ കണ്ടെത്തിയത്. ലൂഷ്യസ് എന്നാണ് പത്രത്തില്‍ പേര് നല്‍കിയത് എങ്കിലും അദ്ദേഹത്തിന്റ പേര് ലൂഷ്യസാണെന്ന് മക്കള്‍ പറഞ്ഞു.


1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് എന്നയാള്‍ അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റുപോയ ലൂഷ്യസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.


താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. ലൂഷ്യസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ഫലം കണ്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ താങ്ങായ സ്നേഹിതനെ ഒരുതവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23ന് തന്റെ കുടുംബത്തോട് വിട പറഞ്ഞു. 


അന്ന് അദ്ദേഹത്തിന്റെ ഏഴ് മക്കളും ചേര്‍ന്ന് തീരുമാനമെടുത്തു. ഉപ്പയുടെ ആഗ്രഹം സഫലമാക്കുക. ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീണ്ടും പരസ്യം നല്‍കിയത്. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂഷ്യസിനെയോ സഹോദരന്‍ ബേബിയേയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് വീണ്ടും പരസ്യം നല്‍കിയതെന്ന് നാസര്‍ പറഞ്ഞു.


ഉപ്പ കടം വാങ്ങിയ കാശ് കൊടുത്ത് തീർക്കണം. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ചേര്‍ന്ന് പത്രപരസ്യം നല്‍കിയിരിക്കുന്നത്. ഇതോടെ പരസ്യം നവ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.