കൊല്ലം: കിരൺ ജനുവരിയിൽ തങ്ങളുടെ വീട്ടിലെത്തി ആക്രമണം നടത്തിയത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് വിസ്മയയുടെ (Vismaya) കുടുംബം. അന്വേഷണ ഉദ്യോ​ഗസ്ഥ ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയോട് (Harshita Attaluri) ഇക്കാര്യം ആവശ്യപ്പെടുമെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി രണ്ടിന് തന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കിരണിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കണം. അന്ന് കേസ് ഒത്തുതീർപ്പാക്കിയത് സിഐ ആണ്. കേസ് ഒത്തുതീർപ്പാക്കുന്നുണ്ടെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതി ഒപ്പ് വച്ച് വാങ്ങിക്കുമെന്ന് സിഐ പറഞ്ഞിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. സർക്കാരും മാധ്യമങ്ങളും  നല്ല പിന്തുണ നൽകുന്നുണ്ടെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ പറഞ്ഞു.


ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു


കിരണിന്റെ കൂടെ ജോലി ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിലെ (Motor vehicle department) ഉദ്യോ​ഗസ്ഥൻ മുകേഷ് വീട്ടിൽ വന്നിരുന്നു. വീട്ടിൽ കയറി അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് അയാൾ പറഞ്ഞു. അതിന് ശേഷമാണ് വിസ്മയ കൊല്ലപ്പെട്ടത്. അയാൾക്കെതിരെയും കേസ് എടുക്കണമെന്ന് വിസ്മയയുടെ പിതാവ്  പറഞ്ഞു.


വീട്ടിൽ അക്രമം നടത്തിയതിന് പിന്നാലെ ശരത് ലാൽ എന്ന എസ്ഐയെ മർദിച്ചു. എന്നിട്ടും കേസ് എടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കിരണിനെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.


ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു


ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.   ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. ഇയാളെ സസ്പെൻഡ് ചെയ്ത വിവരം ഗതാഗത മന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  ആറ് മാസത്തേയ്ക്കാണ് കിരൺ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.


ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താം നടയിലാണ് ഭർത്താവിന്റെ വീട്ടിൽ വച്ച് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കൈതോട് സ്വദേശിയായ വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് (Murder) ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.


ALSO READ: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. തുടർന്നാണ്  വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക