രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് ഒരുമിച്ചു നീങ്ങാൻ കേരള, കർണാടക, തമിഴ്നാട് സർക്കാരുകളുടെ ഏകോപന സമിതിയിൽ ധാരണ. മൂന്ന് സംസ്ഥാനങ്ങളുടെയും വനം വകുപ്പ് മേധാവികൾ സഹകരണ കരാറിൽ ഒപ്പുവെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ യോഗത്തിൽ പങ്കെടുത്തവർ പിന്തുണച്ചു. വയനാട്ടിലേയും ഇടുക്കിയിലേയും രൂക്ഷമായ മനുഷ്യ - വന്യജീവി സംഘർഷത്തിന് സമാനമായ സ്ഥിതിയാണ് കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശങ്ങളിൽ.


ALSO READ: സംസ്ഥാനത്ത് താപനില ഉയരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്


ഈ സാഹചര്യത്തിലാണ് വനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ബന്ദിപ്പൂരിൽ ചേർന്നത്. മനുഷ്യ ജീവി സംഘർഷം  രൂക്ഷമായ മേഖലകളുടെ മാപ്പിംഗ് നടക്കും. ഇതിൻറെ കാരണം കണ്ടെത്തും. നടപടികൾ കൈക്കൊള്ളും. പ്രശ്ന പരിഹാരത്തിന് അതിവേഗ ഇടപെടൽ സാധ്യമാക്കും.


വിദഗ്ധസേവനം, വിഭവസഹകരണം, വിവര കൈമാറ്റം തുടങ്ങിയവ വേഗത്തിലാക്കും. 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരളത്തിൻറെ ആവശ്യത്തെ യോഗത്തിൽ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളും പിന്തുണച്ചു.


3 സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നടത്താനും വന്യജീവി ആക്രമണങ്ങൾ ഫലപ്രദമായി ചെറുക്കാനാവശ്യമായ നടപടികൾ കൈകൊള്ളാനും തീരുമാനമായ യയോഗത്തിൽ, നോഡൽ ഓഫീസർമാരെ നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനമായി. അതേസമയം, പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ അപര്യാപ്തത മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ നേരിടുന്നതായും യോഗം വിലയിരുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.