പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ധോണിയിൽ കാട്ടാന. പി.ടി.7 എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7 ജനവാസമേഖലയിൽ ഇറങ്ങിയത്. എന്നാൽ, ഇപ്പോൾ ആന ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് വനപാലകർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.ടി7 ഒറ്റയ്ക്കായത് മയക്കുവെടി വെക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ആനയിറങ്ങുന്ന വഴികളിൽ രാത്രി ദൗത്യസംഘം പട്രോളിങ് നടത്തുന്നുണ്ട്. വയനാട്ടിൽനിന്ന്‌ ഡോക്ടറടക്കമുള്ള വിദഗ്ധസംഘം എത്തിയാൽ പി.ടി.7 നെ പിടിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മുത്തങ്ങയിലേക്കുപോയ ദ്രുതപ്രതികരണ സേന ഉടൻതന്നെ ധോണിയിലേക്ക് മടങ്ങിയെത്തുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.


പാലക്കാട് ധോണിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ


പാലക്കാട്: പാലക്കാട് ധോണി മായാപുരത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ ശ്രമം ആരംഭിച്ചു. പിടി 7 എന്ന കാട്ടാനയാണ് ജനവാസ മേഖലയിൽ പതിവായി ഇറങ്ങി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ആനയെ പിടികൂടാൻ വനംവകുപ്പ് താമസിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ വാഹനം തടഞ്ഞും പ്രതിഷേധം നടത്തി.


ALSO READ: Wild Elephant: പാലക്കാട് ധോണിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ


വനംവകുപ്പിന്റെ വയനാട്ടിൽ നിന്നുളള സംഘം പാലക്കാട്ടെത്തി പിടി 7നെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. പിടി7നെ മയക്കുവെടി വച്ച് വീഴ്ത്താനാണ് വനംവകുപ്പിന്റെ ശ്രമം. കുങ്കിയാനകളുടെ കൂടി സഹായത്തോടെയാകും പിടി 7നെ പിടികൂടുക. ഇതിനായി മൂന്ന് കുങ്കിയാനകളെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. തുടർന്ന് വയനാട്ടിലെ മുത്തങ്ങയിലെത്തിച്ച് പ്രത്യേക കൂട്ടിലേക്ക് പിടി 7നെ മാറ്റാനാണ് തീരുമാനം. പിന്നീട് പരിശീലം നൽകി കുങ്കിയാനയാക്കി മാറ്റാനാണ് വനംവകുപ്പിന്റെ ആലോചന.


നേരത്തെ പാലക്കാട് ധോണിയില്‍ രാത്രിയിലാണ് പി ടി 7 എത്തിയിരുന്നത്. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പിന്നീട് പകലും ജനവാസമേഖലയിലേക്ക് കാട്ടാന എത്തിത്തുടങ്ങിയത് പ്രദേശവാസികളിൽ ഭീതിപരത്തി. രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.