മുൻ കാമുകനിൽ നിന്നും തനിക്ക് ശാരീരകവും മാനസികവുമായി കൊടൂര പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നുയെന്ന് തമിഴ് നടി അനിഖ വിക്രമൻ. നടിയുടെ കാമുകനായിരുന്ന അനൂപ പിള്ള തന്നെ തല്ലി ചതച്ച ചിത്രങ്ങൾ പുറത്തു വിട്ടുകൊണ്ടാണ് തമിഴ് താരം താൻ ക്രൂര പീഡനങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. താൻ ഇനി അഭിനയിക്കുന്നത് കാണണം എന്ന പറഞ്ഞുകൊണ്ടാണ് നടിയെ മുൻ കാമുകൻ മുഖത്ത് ഉൾപ്പെടെ ശാരീരകമായി ഉപദ്രവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"നിർഭാഗ്യവശാൽ അനൂപ് പിള്ള എന്ന മനുഷ്യനുമായി ഞാൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയാൾ എന്നെ മാനസികമായും അങ്ങേയറ്റം ശാരീരകമായും പീഡിപ്പിക്കുകയായിരുന്നു. ഞാൻ ജീവിതത്തിൽ ഇതുപോലെ ഒരാളെ ഇതിന് മുമ്പ് കണ്ടുമുട്ടിട്ടില്ല. എന്നോട് ഇതെല്ലാം ചെയ്തിട്ടും ഇപ്പോഴും എന്നെ ഭീഷിണിപ്പെടുത്തുകയാണ് അയാൾ. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കല്ലും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അയാൾ രണ്ട് തവണ എന്നെ ഉപദ്രവിച്ചപ്പോഴും ഞാൻ ബെംഗളൂരു പോലീസിൽ പരാതിപ്പെട്ടിരുന്നു. (ആദ്യത്തെ തവണ ചെന്നൈയിൽ വെച്ചായിരുന്നു അയാളുടെ ആക്രമണം. അതിന് ശേഷം അയാൾ എന്റെ കാലിൽ വീണ് കരഞ്ഞിരുന്നു. എന്നാൽ വിഢ്ഡിയായ ഞാൻ അത് പോട്ടേ എന്ന് കരുതി). രണ്ടാം തവണ ആക്രമിച്ചപ്പോൾ എന്ത് ചെയ്യാനാ പണം നൽകി അയാൾ അത് ഒതുക്കി. അത് അയാൾ എന്നെ വീണ്ടും ആക്രമിക്കാനുള്ള കോൺഫിഡൻസ് ലഭിക്കുകയും. എന്നെ വീണ്ടും ആക്രമിക്കുകയും ചെയ്ത"  അനിഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 


ALSO READ : Benny Dayal: ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക്; സംഭവം സ്റ്റേജ് പരിപാടിക്കിടെ



എന്നാൽ താൻ അയാളുമായി പ്രണയത്തിലായിരുന്ന ഈ വർഷങ്ങളിൽ എല്ലാം ചതിക്കപ്പെടുകയായിരുന്നു. എന്നാൽ കാമുകൻ തന്നെ വിട്ടു പോകാനും തയ്യാറായിരുന്നില്ലയെന്നും നടി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങൾ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് ഒരിക്കലും അനൂപിന് ഇങ്ങനെ ഒരു സ്വഭാവമുണ്ടെന്ന് സംശയം പോലുമില്ലായിരുന്നുയെന്ന് നടി കൂട്ടിച്ചേർത്തു. 


"ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കുന്നതിന് വേണ്ടി എന്റെ ഫോൺ പൊട്ടിച്ചു കളഞ്ഞു. പ്രണയബന്ധം അവസാനിപ്പിച്ചിട്ടും അയാൾ എന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഞാൻ പോലും അറിയാതെ ലാപ്ടോപ്പിലൂടെ പരിശോധിക്കുമായിരുന്നു. ഹൈദരാബാദിലേക്ക് മാറുന്നതിന് രണ്ട് ദിവസം മുമ്പ് അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. എന്നിട്ട് എന്നെ ഇടിക്കുകയും ചെയ്തു. ഫോൺ തിരികെ നൽകാൻ കേണ് അപേക്ഷിച്ചപ്പോൾ എന്റെ മുകളിൽ കയറി ഇരുന്നു ( അയാൾക്ക് എന്നെക്കാളും നാല് ഇരട്ടി വലുപ്പുമുണ്ട്). എന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു എന്നെ ശ്വാസമുട്ടിക്കുകയും ചെയ്തു" തമിഴ് നടി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.


അന്ന് തന്റെ ജീവിതത്തിൽ അവസാന രാത്രിയാണെന്ന് തനിക്ക് തോന്നി. അയാളിൽ നിന്നും രക്ഷപ്പെടാൻ അടുത്ത റൂമിലേക്ക് ഓടിയെങ്കിലും അയാൾ വാതിൽ തുറന്ന് അവിടെ എത്തി. ഫ്ലാറ്റിന്റെ സെക്യുരിറ്റി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും അവർക്കൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി വാതിൽ അടച്ച് നേരെ വെളുക്കുന്നത് വരെ താൻ അവിടെ തന്നെ ഇരുന്നുയെന്ന് നടി തന്റെ പോസ്റ്റിൽ വിവരിച്ചു. 


"നീ ഈ മുഖം വെച്ച് എങ്ങനെ അഭിനയിക്കുമെന്ന് എനിക്ക് കാണണം എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ എന്നെ ഉപദ്രവിച്ചത് എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ടു. കണ്ണാടിയിൽ നോക്കി ഞാൻ പൊട്ടികരയുമ്പോൾ നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് അയാൾ അട്ടഹസിച്ച് ചിരിക്കുമായിരുന്നു. എന്നെ ഇങ്ങനെ ക്രൂരമായി ഉപദ്രവിച്ചതിന് ശേഷം അയാൾ സുഹൃത്തുക്കൾക്കൊപ്പം പോയി പാർട്ടി നടത്തുമായിരുന്നു. അതൊക്കെ എന്നെ ഭയപ്പെടുത്തിയിരിന്നു. ക്രൂരതയ്ക്ക് ഒരു മുഖ ഉണ്ടെങ്കിൽ അത് അയാളുടേതാണ്. ഇതെല്ലാം ചെയ്തിട്ടും ഞാൻ കുടുംബത്തോടോ പോലീസിനോടോ പരാതിപ്പെടുമെന്ന് അയാൾ ഭയമുണ്ടായിരുന്നു" നടി കൂട്ടിച്ചേർത്തു.


എന്നിരുന്നാലും ആ വെല്ലുവിളികൾ എല്ലാം ദൈവാനുഗ്രഹത്താൽ തരണം ചെയ്യാൻ തനിക്ക് സാധിച്ചു. ആ മോശം ഓർമ്മകളിൽ നിന്നും മോചിതായാകാൻ ഏകദേശം ഒരു മാസം സമയം എടുത്തു. കൂടാതെ സുഹൃത്തുക്കൾ ആണെന്ന് വിശ്വസിച്ച പലരും തന്നെ ചതിച്ചു. പണം എല്ലാത്തിനും മുകളിൽ എന്ന് തന്നെ അവർ പഠിപ്പിച്ചുയെന്നും അനിഖ അറിയിച്ചു. അതേസമയം എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്ക് താൻ മടങ്ങി വന്നെങ്കിലും അയാളോട് ക്ഷമിക്കാൻ തനിക്ക് സാധിക്കില്ലയെന്ന് അനിഖ വ്യക്തമാക്കി. ഇത് സംബന്ധിച്ച് താൻ പോലീസ് പരാതി നൽകിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ ന്യൂയോർക്കിൽ ഒളിവിലാണെന്നും തനിക്കും കുടുംബത്തിനും നേരെ ഭീഷണികൾ ഉണ്ടെന്നും നടി അറിയിച്ചു. താനിപ്പോൾ ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം പൂർണമായി മുക്തയായി സിനിമ ഷൂട്ടിങ്ങിൽ വ്യാപൃതയാണെന്ന് അനിഖ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.