ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമാണ്  'ജവാൻ'ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും കൂടിയാണിത്.ഷാരൂഖിനൊപ്പം തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയും നെഗറ്റീവ് റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിനായി വൻ തുകയാണ്  വിജയ് സേതുപതിക്ക് നൽകുന്നത് എന്നാണ് സൂചന. 21 കോടിയാണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം താരത്തിന് കൊടുക്കുന്നത് എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു സൂചന.ഒരുപക്ഷെ താരം ഇതുവരെ ഒരു സിനിമയ്ക്ക് ഈടാക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.


ALSO READ : Rorschach Movie BTS : "വീണ്ടും സസ്പെൻസ്"; റൊഷാക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു


15 കോടിയായിരുന്നു, അദ്ദേഹത്തിന്റെ മുൻ പ്രതിഫലം എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ 'വിക്രം' വൻ വിജയത്തിന് ശേഷം താരം തൻറെ
പ്രതിഫലം വർദ്ധിപ്പിച്ചെന്നാണ് റിപ്പോർട്ട്. കൂടാതെ ജവാനിൽ അഭിനയിക്കാനായി അദ്ദേഹം രണ്ട് ചിത്രങ്ങൾ നിരസിച്ചതായി റിപ്പോർട്ടുണ്ട്.. ചിത്രത്തിൽ ഷാരൂഖിന്റെ വില്ലനായാണ് ജനപ്രിയ താരം എത്തുന്നത്.


അനാരോഗ്യവും ഡേറ്റ് പ്രശ്‌നങ്ങളും മൂലം റാണ ദഗ്ഗുപതി സിനിമയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഷാരൂഖും അറ്റ്‌ലിയും വിജയ് സേതുപതിയെ തേടിയെത്തിയതെന്ന് നേരത്തെ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു.ജവാനിൽ ഷാരൂഖ് തന്നെ സേതുപതിക്ക് ഈ വേഷം വാഗ്ദാനം ചെയ്തപ്പോൾ അത് നിരസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ഷാരൂഖിൻറെ ആരാധകൻ കൂടിയാണ് താനെന്നും നേരത്തെ താരം പറഞ്ഞിരുന്നു.


ALSO READ : Kuppeen Vanna Bhootham : വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും റാഫിയും ഒന്നിക്കുന്നു; കുപ്പീന്ന് വന്ന ഭൂതത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു


200 കോടിയോളം ബജറ്റിൽ ഒരു പാൻ-ഇന്ത്യൻ ചിത്രമായാണ്'ജവാൻ'എത്തുന്നത് ദീപിക പദുക്കോൺ , സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.