ആദ്യ ദിനം മുതൽ ബി​ഗ് ബോസ് വീട്ടിൽ അടി തുടങ്ങി. അടിയുടെ തുടക്കമാവട്ടെ വൈബർ ​ഗുഡ് ദേവു എന്ന ശ്രീദേവിയിലൂടെ. എയ്ഞ്ചലിനുമായി ബന്ധപ്പെട്ട ഒരു പരാമർശത്തെ തുടർന്ന് വലിയ വാ​ഗ് വാദത്തിലേക്കാണ് ആ വഴക്ക് എത്തിയത്. രണ്ടാം ദിവസത്തെ വീക്ക്ലി ടാസ്കും ഇത്തരത്തിൽ വലിയ സംഘർഷങ്ങളിലേക്ക് എത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടാസ്ക് പ്രകാരം സ്വർണക്കട്ട ലഭിക്കുന്നയാൾക്ക് നോമിനേഷൻ മുക്തി നേടാം. മൂന്നാം ദിവസത്തെ സാഹസികതക്കൊടുവിൽ മിഥുൻ ആ സ്വർണക്കട്ട സ്വന്തമാക്കി. എന്നാൽ ദേവു തന്റെ യുക്തി ഉപയേ​ഗിച്ച് സ്വർണക്കട്ട മുഥുന്റെ പക്കൽ നിന്നും കൈക്കലാക്കി. ഈ പ്രവർത്തി ദേവുവിന് വലിയ കൈയടി നേടി കൊടുത്തു, പക്ഷേ ഇതിനെതിരെ വിഷ്ണു ശബ്ദമുയർത്തി. 


ALSO READ: Bigg Boss Malayalam Season 5: 'ഇങ്ങനെ പോയാൽ അത് പുറത്തേക്ക് വഴിയൊരുക്കും'; റിനോഷിന് താക്കീതുമായി ബി​ഗ് ബോസ്


പഞ്ചാരയടിച്ച് നിന്നത് കട്ട സ്വന്തമാക്കുവാനാണെന്ന് വിഷ്ണു ഉന്നയിച്ചു. മാത്രമല്ല തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെ കുറിച്ചും മോശമായി വിഷ്ണു പറഞ്ഞു. ഇത് ശ്രീദേവിയെ മാനസികമായി ഉലച്ചു. ശ്രീദേവിയുടെ വീക്ക്നസ് മനസിലാക്കി പ്രവർത്തിച്ച വിഷ്ണു സത്യത്തിൽ അവിടെ ജയിച്ചു. നീണ്ടുനിന്ന വാ​ഗ് വാദത്തിനൊടുവിൽ ദേവു ആ സ്വർണക്കട്ട വലിച്ചെറിഞ്ഞു. ഇത് ഷിജു കൈക്കലാക്കുകയും അതോടെ ടാസ്ക് അവസാനിക്കുകയും ചെയ്തു.  


ഇന്നലെ മനീഷയുടെ നിർദ്ദേശ പ്രകാരം ദേവു വിഷ്ണുവിനോടെ മാപ്പ് പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു. മാപ്പ് പറയാൻ മനീഷ പറയുമ്പോഴും അപ്പോൾ അവൻ ജയിക്കില്ലേ എന്നാണ് ദേവു ചോദിക്കുന്നത്. സത്യത്തിൽ വിഷ്ണുവിന്റെ ഒരൊറ്റ വാക്ക് - പഞ്ചാരയടിച്ചു, എന്നതാണ് ശ്രീദേവിയെ വേദനിപ്പിച്ചത്. പക്ഷേ അതിനെതിരെ സംസാരിക്കാൻ ഒരു പോയിന്റ് പോലും ദേവുവിന് ഇല്ലായിരുന്നു. ഇന്നലെ നടന്ന മാപ്പ് പറച്ചിൽ വോട്ടിം​ഗിന് വേണ്ടിയുള്ള ഉദ്ദേശമാണെന്നും സ്ക്രീൻ സ്പേസിനു വേണ്ടി നടത്തുന്ന ഡ്രാമയാണെന്നും ആർക്കും ഊഹിക്കാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.