ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരായ ലൈം​ഗികാരോപണത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിലെ പ്രധാന കഥാപാത്രവും താരം തന്നെയായിരുന്നു. ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയാണ് പീഡന പരാതി ഉയർന്നത്. പീഡന വിവരമറിഞ്ഞയുടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. പൊലീസിന് മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ ഇയാളോട് നിർദേശിച്ചെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

‘മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു’, പൃഥ്വിരാജ് പറഞ്ഞു.


Also Read: Mohanlal: ''എവിടെയും ഒളിച്ചോടി പോയിട്ടില്ല''; സിനിമ മേഖലയെ തകർക്കരുതെന്ന് മോഹൻലാൽ


 


ജൂനിയർ ആർട്ടിസ്റ്റായ യുവതിയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ഫെഫ്കയിലായിരുന്നു പരാതി ആദ്യം നൽകിയത് എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് എമ്പൂരാനിലും ഇയാൾ സഹ സംവിധായകനാണെന്ന വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിച്ചു. ഇദ്ദേഹം വഴി പൃഥ്വിരാജ് വിവരം അറിയുകയും മൻസൂറിനെ എമ്പൂരാൻ്റെ സെറ്റിൽ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.