Salman Khan Death Threat: ബോളിവുഡ് നടൻ സൽമാൻ ഖാന് സമൂഹമാധ്യമങ്ങളിലൂടെ  വീണ്ടും വധഭീഷണി.    സൽമാൻ ഖാന് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി മുന്‍പും ലഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ 29 ബുധനാഴ്ച സൽമാൻ ഖാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വധ ഭീഷണി ലഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി ലഭിച്ചതോടെ താരത്തിന്‍റെ സുരക്ഷ അവലോകനം ചെയ്തതായി മുംബൈ പോലീസ് വ്യക്തമാക്കി. 


Also Read:  Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 
 
ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘത്തിൽ നിന്നും സൽമാന്‍ ഖാന് മുന്‍പും ഭീഷണി ലഭിച്ചിരുന്നു. ഈ  ഭീഷണികളുമായി ഈ പുതിയ ഭീഷണിക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ പുതിയ ഭീഷണിയെത്തുടർന്ന് നടന്‍റെ സുരക്ഷ അവലോകനം ചെയ്യുകയും കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.


Also Read:  Wednesday Remedies: ജോലിയില്‍ പ്രതിസന്ധി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം, അടിക്കടി പുരോഗതി 


സൽമാന്‍ ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരിൽ പഞ്ചാബി ഗായകന്‍ ജിപ്പി ഗ്രെവാളിന്‍റെ കാനഡയിലെ വീടിന് പുറത്ത് ലോറൻസ് ബിഷ്‌നോയിയുടെ സംഘം വെടിയുതിർത്തിരുന്നു. തുടര്‍ന്ന്, താൻ സൽമാന്‍റെ സുഹൃത്തല്ലെന്നും ഒരുമിച്ച് ചില പ്രോജക്ട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ഗായകന് പ്രസ്താവനയിറക്കേണ്ടി വന്നു. ഗായകന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 


ലോറൻസ് ബിഷ്‌നോയ് മുന്‍പ് സൽമാൻ ഖാനോടുള്ള അനിഷ്ടം പ്രകടിപ്പിക്കുകയും അദ്ദേഹത്തിനും പിതാവ് സലിം ഖാനെതിരെയും ഭീഷണികൾ അയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും മുംബൈ പോലീസ് പ്രത്യേക സുരക്ഷ നല്‍കി വരികയാണ്‌. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.