തൃശ്ശൂർ: സീരിയൽ താരങ്ങളായ ആദിത്യൻ അമ്പിളി വിവാഹ മോചനക്കേസിൽ പുതിയ വാർത്തകൾ.  ആദിത്യനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒന്നും പറയരുതെന്ന് തൃശ്ശൂർ കുടുംബ കോടതി അമ്പിളിദേവിക്ക് നിർദ്ദേശം നൽകി.സീരിയൽ താരങ്ങളുടെ സംഘടനയിൽ നിന്നും ആദിത്യനെ പുറത്താക്കിയിരുന്നു ഇതി 10 കോടി രൂപ ഇയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ചാണ് ആദിത്യൻ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. തൻറെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. എന്നാൽ ഇത് ആദിത്യൻ നിഷേധിച്ചിട്ടുണ്ട്.  സ്വർണം പണയത്തിലാണെന്നാണ് ആദിത്യൻ പറഞ്ഞത്.


ALSO READ: Domestic Violence: ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം


കേസ് തീർപ്പാവുന്നിടം വരെ സ്വർണ വിട്ട് കൊടുക്കരുതെന്ന് ബാങ്കിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഗാർഹി പീഢനം കാണിച്ച് അമ്പിളീ ദേവി നൽകിയ പരാതിയിൽ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി തന്നെയാണ് ആദ്യം രംഗത്ത് വന്നത് ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വ്യക്തമായി. ഇതിനിടയിൽ ആദിത്യനെ കാറിൽ ബോധരഹിതനായി കണ്ടെത്തി. ആത്മഹത്യാ ശ്രമമെന്നായിരുന്നു സൂചന.


ALSO READ : അമ്പിളിയുടേയും ആദിത്യന്റെയും കുഞ്ഞിന്റെ ഒന്നാം പിറന്നാൾ, ചിത്രങ്ങൾ കാണാം..!


സീരിയൽ ക്യാമറമാനായിരുന്ന ലോവലായിരുന്നു അമ്പിളിയുടെ ആദ്യ ഭർത്താവ്. പിന്നീട് ബന്ധത്തിലെ സ്വര ചേർച്ചയിൽ ഇവർ വിവാഹ ബന്ധം വേർപ്പെടുത്തി 2019-ജനുവരിയിലായിരുന്നു ആദിത്യനുമായുള്ള വിവാഹം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.