മുംബൈ: അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതും സുഷാന്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയാനും തമ്മിലുള്ള നിര്‍ണ്ണായക വാട്സ്ആപ് ചാറ്റ് പുറത്ത്!!


COMMERCIAL BREAK
SCROLL TO CONTINUE READING

ദിഷയുടെയും സുഷാന്തി(Sushant Singh Rajput)ന്റെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം ബീഹാര്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇരുവരും തമ്മിലുള്ള ചാറ്റ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരുടെയും മരണങ്ങള്‍ കൂട്ടിവായിക്കാനുള്ള ബീഹാര്‍ പോലീസിന്റെ ശ്രമങ്ങള്‍ക്ക് മുംബൈ പോലീസ് പ്രതിരോധം തീര്‍ക്കുകയാണ്. 


ജൂണ്‍ 14ന് സുഷാന്തിന്റെ വീട്ടിലെത്തിയ ആ 'അജ്ഞാത' പെണ്‍ക്കുട്ടി ആര്?


ഒരു ദേശീയ മാധ്യമമാണ് ഇരുവരും തമ്മിലുള്ള ചാറ്റ് പുറത്ത് വിട്ടിരിക്കുന്നത്. സുഷാന്ത് വിഷാദ രോഗിയായിരുന്നുവെന്ന മുന്‍ കാമുകി റിയാ ചക്രബര്‍ത്തി(Rhea Chakraborty)യുടെ വാദങ്ങള്‍ പൊളിച്ചെഴുതുന്നതാണ് ചാറ്റ്.


ദിഷ(Disha Salian)യുമായി സുഷാന്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇരുവരും പരസ്പരം പ്രഫഷണല്‍ കാര്യങ്ങള്‍ കൈമാറിയിരുന്നെന്നും ചാറ്റിലൂടെ വ്യക്തമാകുന്നു. അവസാന നാളുകളിലും സുഷാന്തിന്‍റെ പിആര്‍ വര്‍ക്കുകള്‍ ദിഷ നിര്‍വഹിച്ചിരുന്നതായും ചാറ്റുകളില്‍ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. 


ആ 50 ലക്ഷം എവിടെ? റിയ-സുഷാന്ത്‌ ജോയിന്‍റ് അക്കൗണ്ട് കണ്ടെത്തിയില്ല -ED


ഏതാനം ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സുഷാന്ത് കരാര്‍ ഒപ്പിട്ടിരുന്നതായും ചാറ്റില്‍ പറയുന്നു. ദിഷയുടെ മരണത്തില്‍ മുംബൈ പോലീസിന്റെ നിലപാട് സംശയകരമാണെന്ന് തുടക്കം മുതലേ ആരോപണം ഉയര്‍ന്നിരുന്നു. ബീഹാര്‍ പോലീസിന്റെ അന്വേഷണത്തോട് മുംബൈ പോലീസ് സഹകരിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ അടക്കം ആരോപണം ഉയര്‍ന്നിരുന്നു.