ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന്  അന്വേഷിക്കണമെന്ന് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടന്നത് കൊലപാതകമാണെന്നും, സിബിഐ അന്വേഷണം വേണമെന്നും സംഭവത്തിൽ അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ മാതൃ സഹോദരൻ പറഞ്ഞു.


Also Read: സുശാന്തിൻ്റെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം, ആദരാഞ്ജലികൾ നേർന്ന് താരങ്ങൾ


അതേസമയം സുശാന്ത്(Sushant Singh Rajput) കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു. അടുത്ത തവണ സാലറി തരാൻ സാധിക്കുമോ എന്നറിയില്ല എന്ന് സുശാന്ത് പറഞ്ഞിരുന്നതായി വീട്ടിലെ ജോലിക്കാർ മൊഴി നൽകിയിരുന്നു.


കോവിഡ് പരിശോധനയ്ക്കുശേഷമാകും സംസ്‍കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. നടന്‍റെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.