വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയെ നായകനാക്കിയുള്ള 'ദളപതി 67'ന്റെ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. മാസ്റ്ററിന് ശേഷമാണ് ലോകേഷും വിജയിയും ഒന്നിക്കുന്നത്. വിക്രത്തിന് ശേഷം മലയാളത്തിൽ ഉൾപ്പെടെ വലിയ ഹിറ്റ് നേടിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയാണ്. ജയം രവിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അരുൾമൊഴി വർമ്മൻ എന്ന് തന്നെ പറയാം. നിരവധി ചിത്രങ്ങൾ ജയം രവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ലോകേഷും ജയം രവിയും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ലോകേഷിന്റെ ചിത്രത്തിൽ ജയം രവി അഭിനയിക്കാൻ പോകുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ജയം രവിയോട് ലോകേഷ് കഥ പറഞ്ഞുവെന്നും പ്രചാരണമുണ്ട്. 


Also Read: Alia Bhatt Preganancy : ആലിയ ഭട്ട് വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായിരുന്നു? പുതിയ അഭിമുഖം ചർച്ചയാകുന്നു


ദളപതി 67ൽ തൃഷയാണ് വിജയ്‍യുടെ നായികയാകുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജയം രവിയുടേതായും നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. പൊന്നിയിൻ സെൽവൻ 2 ആണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന 'ഇരൈവൻ' എന്ന ചിത്രവും ജയം രവിയുടേതായി അമിയറയിൽ ഒരുങ്ങുന്നുണ്ട്. നയൻതാരയാണ് നായിക. 


എൻ കല്യാണ കൃഷ്‍ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'അഗിലൻ' എന്ന ചിത്രവും ജയം രവിയുടേതായി റിലീസ് ചെയ്യാനുണ്ട്. ജയം രവിയുടേതായി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിരിക്കും സൈറണ്‍. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.