നിവിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ എൻ്റെ കൂടെ ഉണ്ടായിരുന്നു. 2023 ഡിസംബർ 14ന് ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷമെന്ന സിനിമാ സെറ്റിൽ. തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ന്യൂക്ലിയസ് മാളിൽ വലിയ ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു ഷൂട്ടിംഗ്. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ്  ഉണ്ടായിരുന്നു. അവിടത്തെ സിസിടിവി പരിശോധിച്ചാൽ അറിയാൻ സാധിക്കുമന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മ എന്ന വെബ് സീരീസിൻ്റെ ഷൂട്ട് നിവിനുണ്ടായിരുന്നു. അത് കൊണ്ട് നിവിൻ്റെ ഡേറ്റ്സ് എല്ലാം താനാണ് നോക്കിയത്. അത് കൊണ്ട് തീയതിയെല്ലാം എനിക്ക് വ്യക്തമായി ഓർമയുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.


Read Also: യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം; പൊലീസിനെ വെല്ലുവിളിച്ച് കെ. സുധാകരൻ


15ന് പുലര്‍ച്ചെ 3 വരെ കൂടെയുണ്ടായിരുന്നു. നിവിന്റെ പേരില്‍ ക്രൗണ്‍ പ്ലാസയില്‍ റൂം ബുക്ക് ചെയ്തിരുന്നു. .ചിത്രങ്ങള്‍ തെളിവായി ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റ് തുടങ്ങി എല്ലാ അണിയറ പ്രവർത്തകർക്കും ഷൂട്ടിനുണ്ടായിരുന്നു. അവരോട് ചോദിച്ചാലും ഇത് വ്യക്തമാകും. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് വ്യക്തമാക്കി.


ഡിസംബര്‍ 14,15,16 തീയതികളില്‍ ഗൾഫിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞത്. കോതമം​ഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ദുബായിൽ വച്ച് മയക്കുമരുന്ന് നൽകിയ ബലാത്സം​ഗം ചെയ്തുവെന്നും ന​ഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. ആരോപണങ്ങൾ നിഷേധിച്ച് നടൻ രം​ഗത്തെത്തിയിരുന്നു. 


അതേസമയം ബലാത്സം​ഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്ന് തീരുമാനം. മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. ഇതിൽ വിധി വരുന്നത് വരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.