കുവൈത്ത്: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ കുവൈത്തിൽ തുടരുന്നു.  ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 38 പ്രവാസികളെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സാല്‍ഹിയ, അല്‍ വത്തിയ, ശുവൈഖ് ഏരിയകളില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ രാജ്യക്കാരായ 38 പ്രവാസികളെ അധികൃതർ പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ഖത്തറിൽ നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി പ്രവാസി പിടിയിൽ


അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.


Also Read: വേനൽക്കാലത്ത് ലിച്ചി പഴം കഴിക്കൂ നേടാം അത്ഭുത ഗുണങ്ങൾ!


നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ  നാടുകടത്തുകയുമാണ് ചെയ്തു വരുന്നത്.  ഇതിനുശേഷം ഇവര്‍ക്ക് മറ്റ് വിസകളില്‍ പോലും കുവൈത്തിലേക്ക് കടന്നുവരാൻ കഴിയില്ല.   ഇത്തരത്തിൽ കഴിഞ്ഞ മാസങ്ങളില്‍ നൂറു കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനകളിലൂടെ അറിയിച്ചിട്ടുണ്ട്.


Also Read: Viral Video: നടുറോഡിൽ കമിതാക്കളുടെ ചൂടൻ പ്രണയം; വീഡിയോ വൈറൽ!


UAE: സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ യുഎഇ


സ്വകാര്യ മേഖലയില്‍‍ നടപ്പാക്കുന്ന സ്വദേശിവത്കരണം 2026 ന് ശേഷവും തുടരുമെന്ന് യുഎഇ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ അറിയിച്ചു. നിലവില്‍ യുഎഇയില്‍ നടപ്പിലാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച്  അത് 2026 ആകുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. ഇത് പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.


സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വന്‍ പിഴയാണ്  ഈടാക്കുന്നത്. കൂടാതെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ഇതേ തോതില്‍ മുന്നോട്ട് പോകുമെന്നാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം തന്നെ സൃഷ്ടിക്കും. 2026 ന് ശേഷം രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉയര്‍ന്ന അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം  മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം സമഗ്രമായ നിയമങ്ങള്‍ക്ക് വിധേയമാണെന്നും അതില്‍ നിരന്തരം വിലയിരുത്തലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  നിരന്തരമായ പരിഷ്കരണങ്ങളിലൂടെ സ്വദേശി തൊഴില്‍ അന്വേഷകരെ സ്വകാര്യ മേഖലയിലെ തൊഴില്‍ സേനയുടെ ഭാഗാമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടരുമെന്നും നിലവില്‍ 50 പേരോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളില്‍ 2023 ജൂണ്‍ 30 ഓടെ മൂന്ന് ശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടതെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് നാല് ശതമാനവും 2026 അവസാനത്തോടെ പത്ത് ശതമാനത്തിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.