അബുദാബി: അബുദാബിയിൽ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി സംയോജിത ഗതാഗതകേന്ദ്രം. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക വിവധതരം ബസുകളുടെ പ്രവർത്തനം വിലയിരുത്തുക തുടങ്ങിയ  ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം പാസഞ്ചര്‍ ബസ് സർവ്വീസ് നടത്താൻ അബുദാബി ഗതാഗതകേന്ദ്രത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാസഞ്ചര്‍ ബസ്  ഓടിക്കുന്ന ഡ്രൈവർമാർക്കും  പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ല. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ബസുകൾക്ക് അനുമതി ലഭിക്കില്ല. അനുമതികൾക്ക് കേന്ദ്രം ഫീസ് ഈടാക്കില്ല. 

Read Also: Wheat Export: ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ


അബുദാബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ വെബ് സൈറ്റിൽ നിന്നാണ് അനുമതികൾ ലഭ്യമാകേണ്ടത്. ഐ ടി സിയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാർക്കായി സർവ്വീസ് നടത്താൻ പാടില്ലെന്നാണ് പുതിയ നിയമം. അബുദാബിയിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. അബുദാബിയില‍ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും അബുദാബിക്ക് പുറത്ത് നിന്നുള്ള വാഹനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്. 


സർവ്വീസ് നടത്തുന്ന ഓരോ ബസിനും പ്രവർത്തനാനുമതി നേടുന്നതിന് പുറമെ എല്ലാ ഡ്രൈവർമാർക്കും ഡ്രൈവർ പ്രഫഷൻ പെർമിറ്റും വേണമെന്ന് നിയമം പറയുന്നു. നിലവിൽ സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കുള്ള അനുമതി കാലാവധി തീരുന്നതുവരെ നിലനിൽക്കും. കാലാവധി പിന്നിട്ടാൽ പുതിയ നിയമപ്രകാരമുള്ള അനുമതികൾ നേടിയിരിക്കണം. 

Read Also: ആശുപത്രി ഹെലിപാഡിൽ പൂർണ്ണചന്ദ്ര യോഗ, യുഎഇയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കമിട്ട് വിപിഎസ് ഗ്രൂപ്പ്


ബസ് ഒപ്പറേറ്റിങ് കമ്പനികൾക്ക് പുതിയ അനുമതികൾ സ്വന്തമാക്കാൻ സെപ്റ്റംബർ 15 വരെ സമയം അനുവദിക്കും.   ഡ്രൈവർമാർക്കും യാത്രക്കാർക്കും ബാധകമായ ഇൻഷുറൻസ് ഉണ്ടായിരിക്കണം. വാഹനവകുപ്പ് നിർദേശിച്ചിരിക്കുന്ന മറ്റ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.