കുവൈറ്റ്: Kuwait Parliamentary Elections:  സെപ്റ്റംബർ 29 ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ കുവൈറ്റിൽ നടക്കുകയാണ്. വ്യാഴാഴ്ച 42 പുതിയ സ്ഥാനാർഥികൾ കൂടി നാമനിർദേശ പത്രിക നൽകിയതായി കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 39 പുരുഷന്മാരും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.  ഇതോടെ 15 സ്ത്രീകളുൾപ്പെടെ 264 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ


മുൻ എംപിയും പിരിച്ചുവിട്ട സഭയിലെ അംഗവുമായിരുന്ന ഖലൈൽ അൽ സലേയും മത്സരിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ സെപ്തംബർ ഏഴിന് അവസാനിക്കും. പിരിച്ചുവിട്ട സഭയിൽ നിന്നും ഇതുവരെ 28 അംഗങ്ങൾ മത്സര രംഗത്തുണ്ട്. പിരിച്ചുവിട്ട സഭയിൽ അംഗങ്ങളായിരുന്ന അസ്കർ അൽ എനേസി, അലി അൽ ദേക്ബാസി, ദൈഫുല്ലാഹ് ബൈരാമിയ, അബ്ദുല്ല അൽ കന്ദരി എന്നിവർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യം ഒരു പുതിയ യുഗത്തിലൂടെയും പരിഷ്കാരങ്ങളുടെ കാലഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം അസ്കർ അൽ എനേസി പറഞ്ഞു.


Also Read: ഇങ്ങനേയും പറ്റിക്കാമോ... കാമുകനെ പറ്റിച്ച കാമുകിയെ കണ്ടോ?വീഡിയോ കണ്ടാൽ ഞെട്ടും..! 


പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം തയ്യാറാണെന്ന് ആക്ടിങ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാജി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ്, ബാലറ്റുകളുടെ എണ്ണൽ, ഫലപ്രഖ്യാപനം എന്നിവ തത്സമയം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അവബോധം വളർത്തുന്ന പ്രത്യേക പരിപാടികൾ അവതരിപ്പിക്കുമെന്നും മുഹമ്മദ് ബിൻ നാജി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.