അബുദാബി : യുഎഇയിൽ ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് രോഗം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കുരുങ്ങുപനി ആദ്യം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി യുഎഇ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനി ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോ​ഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കുരങ്ങുപനി കേസുകൾ വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ചേർന്ന അടിയന്തര യോ​ഗത്തിൽ മുന്നറിയിപ്പ് നൽകി. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ രോ​ഗബാധ വർധിക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.


ALSO READ : Monkeypox: കുരങ്ങ് പനി വ്യാപിക്കുന്നു; യുകെയിൽ മൂന്നാഴ്ച ക്വാറന്റൈൻ


എന്താണ് കുരങ്ങുപനി? ലക്ഷണങ്ങൾ എന്തൊക്കെ?


എലി, അണ്ണാൻ, മുയൽ തുടങ്ങിയ മൃഗങ്ങളിൽ നിന്നാണ് രോഗകാരണമായ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് ബാധിക്കുന്നത്. വളരെ വിരളമായി മാത്രം കണ്ട് വന്നിരുന്ന രോഗമായിരുന്നു കുരങ്ങുപനി. മറ്റൊരു മഹാമാരിയാകാൻ പോലും സാധ്യതയുള്ള വൈറസായി ആണ് കുരങ്ങുപനിയുടെ വൈറസിനെ കാണുന്നത്.


വളരെ അപൂർവമായി മാത്രം കണ്ട് വരുന്ന ഈ രോഗം വസൂരിക്ക് സമാനമാണ്. 1958 ൽ കുരങ്ങന്മാരിലാണ് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. 1970 ലാണ് ആദ്യമായി കുരങ്ങുപനി മനുഷ്യനിൽ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് മൂലമോ രക്തം, ശരീര സ്രവങ്ങൾ, രോമങ്ങൾ എന്നിവ തൊടുന്നത് മൂലവും മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടരാൻ കാരണമാകും.


പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ മൃഗങ്ങളിൽ നിന്നാണ് രോഗം പടരുന്നതെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി ശരിയായി പാചകം ചെയ്യാതെ കഴിക്കുന്നതും രോഗംബാധിക്കാൻ കാരണമാകും. ലൈംഗിക ബന്ധത്തിലൂടെ രോഗബാധ പടരുന്നുണ്ടെന്ന് സംശയിക്കുന്നുവെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു. സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ എന്നിവർക്കിടയിൽ രോഗബാധ കൂടുതലായി പടർന്ന് പിടിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.


വളരെ വിരളമായി മാത്രം കണ്ടു വരുന്ന രോഗമായതിനാൽ ആവശ്യമായ ചികിത്സമാർഗങ്ങളും കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, കുരങ്ങുപനി തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനി, പേശി വേദന, ലിംഫ് നോഡുകൾ, തലവേദന, വിറയൽ, ക്ഷീണം എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. വസൂരിയെക്കാൾ തീവ്രത കുറവാണെങ്കിലും മങ്കി പോക്സ് ശരീരത്തിലുടനീളം ചുണങ്ങ് ഉണ്ടാക്കും. ഈ തിണർപ്പുകൾ ചുണങ്ങായി മാറുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലൂടെ വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു.


രോഗബാധിതരുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. ചർമ്മത്തിലെ മുറിവുകൾ, റെസ്പിറേറ്ററി ട്രാക്ട്, കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ ഈ വൈറസ് ഒരാളിലേക്ക് പ്രവേശിക്കാം. വൈറസ് വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മിക്ക കുരങ്ങുപനി കേസുകളും കണ്ടുവരുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.