ടെക്സാസ് : ഇരിപ്പിടം മാറി നൽകാത്തതിന് ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിച്ച് സ്വദേശിയായ വിദ്യാർഥി. ഷാൻ പ്രീത്മണിയെന്ന ഇന്ത്യൻ വിദ്യാർഥിയെയാണ് അമേരിക്കൻ സ്വദേശിയായി വിദ്യാർഥി കഴുത്ത് ഞെരിച്ച് മർദിച്ചത്. ഏകദേശം നാല് മിനിറ്റോളം ഷാനിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാനിനെ കഴുത്ത് പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങൾ സഹപാഠികൾ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ വിദ്യാർഥിയോട് ഇരുപ്പിടം മാറിയിരിക്കാൻ ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. അമേരിക്കൻ വിദ്യാർഥിയുടെ ആവശ്യം നിരസിച്ച ഷാനിന്റെ കഴുത്തിൽ ഞെരിക്കുകയും ഉന്തി തള്ളി താഴെയിടുകയായിരന്നു. കൂടാതെ കൈമുട്ട് വെച്ച് ഇന്ത്യൻ വിദ്യാർഥിയുടെ പുറത്ത് കുത്തുകയും ചെയ്തു. 



അതേസമയം സ്കൂൾ അധികൃതർ രണ്ട് വിദ്യാർഥികളെയും സസ്പെൻഷൻ നൽകി ശിക്ഷിക്കുകയും ചെയ്തു. വിരോധഭാസമെന്തെന്നാൽ ഷാനിനെ മൂന്നും ആക്രമിച്ച വിദ്യാർഥിക്ക് ഒരു ദിവസവുമാണ് സ്കൂൾ അധികൃതർ സസ്പെൻഷൻ നൽകിയതെന്ന് നോർത്ത് അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്സ് ട്വിറ്ററിൽ കുറിച്ചത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.