Ind Vs AUS Final 2023: വളരെ രോമാഞ്ചജനകമായ ലോകകപ്പ് രണ്ടാം  സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ച് ദക്ഷിണാഫ്രിക്ക കീഴടങ്ങി. ഓസ്ട്രേലിയ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം പിടിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  SA vs AUS Second Semi Final: മില്ലര്‍ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ 212 ല്‍ തളച്ച് ഓസ്ട്രേലിയ 


കൈവിട്ട മത്സരം തിരിച്ചു പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ദക്ഷിണാഫ്രിക്കയായിരുന്നു രണ്ടാം പാതിയില്‍ കാണുവാന്‍ സാധിച്ചത്. 


Also Read:  ICC World Cup Final 2023: കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, മത്സരം അവിസ്മരണീയമാക്കാൻ വ്യോമസേനയുടെ പ്രകടനം  


ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെറും 213 റൺസ് വിജയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക  ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു.  49.4 ഓവറിൽ 212 റൺസെടുത്ത് എല്ലാവരും പുറത്താവുകയും ചെയ്തു. 


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ സംബന്ധിടത്തോളം അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ്‌ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചയിരുന്നു ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ബൗളർമാർ ആഫ്രിക്കൻ ടീമിനായി ശക്തമായ തിരിച്ചുവരവ് നടത്തി, ഒന്നിനുപുറകെ ഒന്നായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.  


ലക്ഷ്യം പിന്തുടരുന്നതിനിടെ ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാർ മികച്ച തുടക്കമാണ് നൽകിയത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് ഇരട്ട പ്രഹരം ലഭിച്ചതോടെ ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരവിന് ശ്രമിച്ചു. മിച്ചൽ മാർഷ് അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോൾ ഡേവിഡ് വാർണർ 29 റൺസെടുത്ത് പുറത്തായി.  എട്ട് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 20 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ്   ഓസ്‌ട്രേലിയ നേടിയത്.   


ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീട് ബാറ്റിംഗ്  നിര ഒന്നിന് പിറകെ ഒന്നായി പവിലിയനിലേയ്ക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. 


ക്വിന്റൻ ഡികോക്ക് (3), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ 6) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. തുടക്കത്തില്‍ 100 റണ്‍സ് തികയ്ക്കുമോ എന്ന അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക.  മത്സരത്തിലെ ആദ്യ പത്ത് ഓവറുകളിൽ  വെറും 18 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക നേടിയത്..!!
 
തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറാണ് തന്‍റെ സെഞ്ചറി പ്രകടനത്തോടെ കരകയറ്റിയത്.  48–ാം ഓവറിൽ സ്റ്റാർക്കിനെ സിക്സർ പറത്തിയാണ് മില്ലർ സെഞ്ചറി തികച്ചത്. 115 പന്തുകളിൽനിന്നാണ് താരം സെഞ്ചറി നേടിയത്.  8 ഫോറുകളും 5 സിക്സുകളുമാണ് സെമി ഫൈനൽ പോരാട്ടത്തില്‍ മില്ലർ ബൗണ്ടറി കടത്തിയത്. 


കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ഇന്ത്യ ഇതിനോടകം ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത് ഓസ്ട്രേലിയയെയാണ്. ഇനി എല്ലാ കണ്ണുകളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേയ്ക്ക്...!!  


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.