India vs England T20: മൂന്നാം ടി20യില്‍ ഇന്ത്യ വീണു; ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം
![India vs England T20: മൂന്നാം ടി20യില്‍ ഇന്ത്യ വീണു; ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം India vs England T20: മൂന്നാം ടി20യില്‍ ഇന്ത്യ വീണു; ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2025/01/28/304017-t20-england-wins.jpg?itok=-0hK7O9O)
India vs England T20: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ജാമി ഓവര്‍ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ, തിലക് വര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ നിയന്ത്രിച്ചു നിര്‍ത്തിയത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51), ലിയാം ലിവിംഗ്സ്റ്റണ്‍ (24 പന്തില്‍ 43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്.
ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ ആദ്യം മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ മിഡ് ഓഫില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലും ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിന് പിന്നാലെ അഭിഷേക് ശര്‍മ (24), സൂര്യകുമാര്‍ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.